ബെർലിൻ: സൂപ്പർമാർക്കറ്റ് ശൃംഖലയായ കൗഫ്ലാന്റിന്റെ മാഗ്ഡെബുർഗ് ശാഖകളിൽ നിന്ന് രണ്ട് ഇന്ത്യക്കാരെ ജീവനക്കാരെ വംശീയ അധിക്ഷേപിച്ചു പുറത്താക്കി. ഇന്ത്യക്കാരിയായ ശ്രുതി ലേഖയുടെ ട്വിറ്റർ പോസ്റ്റാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. സോഷ്യൽ നെറ്റ്വർക്കിലെ വിവരം അനുസരിച്ച്, ഇവർ യുഎൻ പ്രതിനിധിയും ജനീവയിലെ ലോക സമാധാനത്തിനായുള്ള വനിതാ പ്രമോഷന്റെ യുവജന സംരംഭത്തിന്റെ കോർഡിനേറ്ററുമാണ്.
ഇവർ താമസിക്കുന്ന മാഗ്ഡെബർഗിലെ കൗഫ്ലാൻഡ് സൂപ്പർ മാർക്കറ്റിൽ വംശീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ബലപ്രയോഗം നടത്തിയതായും പറയുന്നു. കൗഫ്ലാൻഡിൽ നിന്ന് വാങ്ങിയ ഒരു കുപ്പിയിലെ ഉള്ളടക്കം മോശമായിരുന്നു, ഇക്കാര്യം അവിടെ എത്തി സംസാരിച്ചശേഷം, കൗഫ്ലാൻഡിലെ ജീവനക്കാർ ആക്രമണകാരികളാകുകയും അവരെ വംശീയമായ രീതിയിൽ അപമാനിക്കുകയും ചെയ്തു.
വാങ്ങിയ പാൽ മോശമാണന്നു സാക്ഷ്യപ്പെടുത്തിയപ്പോഴാണ് മറ്റൊരു സംഭവത്തിന്റെ തുടക്കം. പാലിന്റെ ഉപയോഗ കാലാവധി മാർച്ച് 2022 എന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാൽ തിരികെ നൽകാൻ ശ്രമിച്ചപ്പോൾ ഇന്ത്യക്കാരായ രണ്ട് പേരെയും സൂപ്പർമാർക്കറ്റിൽ നിന്ന് സെക്യൂരിറ്റിക്കാർ പുറത്താക്കുകയായിരുന്നു. അതും വംശീയ വാക്കുകളുടെ അകന്പടിയോടെ.
ബുധനാഴ്ച വൈകുന്നേരം വാങ്ങിയ പാൽ മോശം ആണന്നന്ന് റിപ്പോർട്ട് ചെയ്തു, അതുപയോഗിച്ച അവർക്ക് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും വ്യാഴാഴ്ച കടയിലെത്തി വിവരം ധരിപ്പിയ്ക്കുക മാത്രമല്ല 30 യൂറോയോളം നഷ്ടപരിഹാരം വേണമെന്നും ഇൻഡ്യാക്കാർ വാദിച്ചതാണ് ഷോപ്പധികാരികളെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്നാണ് വംശീയ അധിക്ഷേപത്തോടെ ഇന്ത്യക്കാരെ കടയിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യക്കാരിയായ ശ്രുതി ലേഖ ഒരു ഇന്ത്യൻ സുഹൃത്തിനോടൊപ്പം അവർ വാങ്ങിയ പുളിച്ച പാലിനെക്കുറിച്ച് സംസാരിക്കാൻ ജീവനക്കാരെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ടവർ ഹ്രസ്വമായി ചർച്ച ചെയ്യുകയും രണ്ട് ഇന്ത്യക്കാർക്കും 30 യൂറോ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പറയുന്നു.
എന്നാൽ ഈ ഓഫർ സ്വീകരിക്കുന്നതിന് മുന്പ് ഇരുവരെയും പുറത്താക്കി. നിങ്ങൾ ഇവിടെ ജർമ്മനിയിലാണെന്നും "നിങ്ങൾ ഇവിടെ ഞങ്ങളുടെ രാജ്യത്ത് ആണന്നും അവർക്ക് നഷ്ടപരിഹാരം നൽകില്ലെന്നും അവരോട് പറഞ്ഞു. തുടർന്ന് പാലിനു പാലോ നഷ്ടപരിഹാരമോ നൽകാതെ ഇവരെ ആക്രോശത്തോടെ പിടിച്ചു പുറത്താക്കുകയായിരുന്നു. നിങ്ങൾ ഒരു അഭിഭാഷകനെ നിയമിക്കണം. ഇവർക്കും പാൽ തിരികെ നൽകിയില്ല.
വളരെ വംശീയമായ പെരുമാറ്റം ഉണ്ടായപ്പോൾ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പോലീസിനോടും കൗഫ്ലാൻഡ് ജീവനക്കാർ നിസ്സഹകരണം കാണിച്ചുവെന്നും പറയപ്പെടുന്നു,
എന്തായാലും മാഗ്ഡെബർഗിലെ കൗഫ്ലാൻഡ് സൂപ്പർമാർക്കറ്റിൽ വ്യാഴാഴ്ച നടന്ന വംശീയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് കാരണമായി, ഇതിനെ തുടർന്ന് റീട്ടെയിൽ ശൃംഖല പ്രതികരിച്ചു. സംഭവത്തിന്റെ വെളിച്ചത്തിൽ ഉടനടി പ്രവർത്തിക്കും എന്നാണ് കൗഫ്ലാൻഡ് വക്താവ് അറിയിച്ചത്.
ജോസ് കുന്പിളുവേലിൽ
ഇവർ താമസിക്കുന്ന മാഗ്ഡെബർഗിലെ കൗഫ്ലാൻഡ് സൂപ്പർ മാർക്കറ്റിൽ വംശീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ബലപ്രയോഗം നടത്തിയതായും പറയുന്നു. കൗഫ്ലാൻഡിൽ നിന്ന് വാങ്ങിയ ഒരു കുപ്പിയിലെ ഉള്ളടക്കം മോശമായിരുന്നു, ഇക്കാര്യം അവിടെ എത്തി സംസാരിച്ചശേഷം, കൗഫ്ലാൻഡിലെ ജീവനക്കാർ ആക്രമണകാരികളാകുകയും അവരെ വംശീയമായ രീതിയിൽ അപമാനിക്കുകയും ചെയ്തു.
വാങ്ങിയ പാൽ മോശമാണന്നു സാക്ഷ്യപ്പെടുത്തിയപ്പോഴാണ് മറ്റൊരു സംഭവത്തിന്റെ തുടക്കം. പാലിന്റെ ഉപയോഗ കാലാവധി മാർച്ച് 2022 എന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാൽ തിരികെ നൽകാൻ ശ്രമിച്ചപ്പോൾ ഇന്ത്യക്കാരായ രണ്ട് പേരെയും സൂപ്പർമാർക്കറ്റിൽ നിന്ന് സെക്യൂരിറ്റിക്കാർ പുറത്താക്കുകയായിരുന്നു. അതും വംശീയ വാക്കുകളുടെ അകന്പടിയോടെ.
ബുധനാഴ്ച വൈകുന്നേരം വാങ്ങിയ പാൽ മോശം ആണന്നന്ന് റിപ്പോർട്ട് ചെയ്തു, അതുപയോഗിച്ച അവർക്ക് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും വ്യാഴാഴ്ച കടയിലെത്തി വിവരം ധരിപ്പിയ്ക്കുക മാത്രമല്ല 30 യൂറോയോളം നഷ്ടപരിഹാരം വേണമെന്നും ഇൻഡ്യാക്കാർ വാദിച്ചതാണ് ഷോപ്പധികാരികളെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്നാണ് വംശീയ അധിക്ഷേപത്തോടെ ഇന്ത്യക്കാരെ കടയിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യക്കാരിയായ ശ്രുതി ലേഖ ഒരു ഇന്ത്യൻ സുഹൃത്തിനോടൊപ്പം അവർ വാങ്ങിയ പുളിച്ച പാലിനെക്കുറിച്ച് സംസാരിക്കാൻ ജീവനക്കാരെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ടവർ ഹ്രസ്വമായി ചർച്ച ചെയ്യുകയും രണ്ട് ഇന്ത്യക്കാർക്കും 30 യൂറോ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പറയുന്നു.
എന്നാൽ ഈ ഓഫർ സ്വീകരിക്കുന്നതിന് മുന്പ് ഇരുവരെയും പുറത്താക്കി. നിങ്ങൾ ഇവിടെ ജർമ്മനിയിലാണെന്നും "നിങ്ങൾ ഇവിടെ ഞങ്ങളുടെ രാജ്യത്ത് ആണന്നും അവർക്ക് നഷ്ടപരിഹാരം നൽകില്ലെന്നും അവരോട് പറഞ്ഞു. തുടർന്ന് പാലിനു പാലോ നഷ്ടപരിഹാരമോ നൽകാതെ ഇവരെ ആക്രോശത്തോടെ പിടിച്ചു പുറത്താക്കുകയായിരുന്നു. നിങ്ങൾ ഒരു അഭിഭാഷകനെ നിയമിക്കണം. ഇവർക്കും പാൽ തിരികെ നൽകിയില്ല.
വളരെ വംശീയമായ പെരുമാറ്റം ഉണ്ടായപ്പോൾ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പോലീസിനോടും കൗഫ്ലാൻഡ് ജീവനക്കാർ നിസ്സഹകരണം കാണിച്ചുവെന്നും പറയപ്പെടുന്നു,
എന്തായാലും മാഗ്ഡെബർഗിലെ കൗഫ്ലാൻഡ് സൂപ്പർമാർക്കറ്റിൽ വ്യാഴാഴ്ച നടന്ന വംശീയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് കാരണമായി, ഇതിനെ തുടർന്ന് റീട്ടെയിൽ ശൃംഖല പ്രതികരിച്ചു. സംഭവത്തിന്റെ വെളിച്ചത്തിൽ ഉടനടി പ്രവർത്തിക്കും എന്നാണ് കൗഫ്ലാൻഡ് വക്താവ് അറിയിച്ചത്.
ജോസ് കുന്പിളുവേലിൽ