ആലപ്പുഴ: പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ. കാർത്തികപ്പള്ളിയിലെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. മേയ് മാസം മുതൽ 140 മണ്ഡലങ്ങളിലും അതത് എംഎൽഎമാരുടെ അധ്യക്ഷതയിൽ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കുന്നതിനായി പ്രത്യേക യോഗം ചേരും. ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ നോഡൽ ഓഫീസറായും നിയമിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നു 17 ലക്ഷം രൂപ കാർത്തികപ്പള്ളി താലൂക്കിലെ താലൂക്ക്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ അടക്കം ഈ ഓഫീസ് ആക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനായി അനുവദിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഭിന്നശേഷി സൗഹൃദപരമായ പുതിയ വില്ലേജ് ഓഫീസ് 32 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്.
ജില്ലാ കളക്ടർ ഹരിതാ വി. കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബായി, എഡിഎംഎസ്. സന്തോഷ് കുമാർ, ജോൺ തോമസ്, എസ്. സുമ തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. മേയ് മാസം മുതൽ 140 മണ്ഡലങ്ങളിലും അതത് എംഎൽഎമാരുടെ അധ്യക്ഷതയിൽ പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കുന്നതിനായി പ്രത്യേക യോഗം ചേരും. ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ നോഡൽ ഓഫീസറായും നിയമിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നു 17 ലക്ഷം രൂപ കാർത്തികപ്പള്ളി താലൂക്കിലെ താലൂക്ക്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ അടക്കം ഈ ഓഫീസ് ആക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനായി അനുവദിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഭിന്നശേഷി സൗഹൃദപരമായ പുതിയ വില്ലേജ് ഓഫീസ് 32 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്.
ജില്ലാ കളക്ടർ ഹരിതാ വി. കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബായി, എഡിഎംഎസ്. സന്തോഷ് കുമാർ, ജോൺ തോമസ്, എസ്. സുമ തുടങ്ങിയവർ പ്രസംഗിച്ചു.