ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിനെ കഥാപാത്രത്തിലൂടെ അനശ്വരമാക്കിയ ചിരിയുടെ തമ്പുരാൻ ഇനി ഓർമ. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ മാന്നാർ മത്തായിയെ കലാകേരളം ഒരിക്കലും മറക്കില്ല. സിനിമയിലെ മുഖ്യ കഥാപാത്രമായിരുന്നു മാന്നാർ മത്തായി ആയ ഇന്നസെന്റ്.
മുകേഷും സായ്കുമാറും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മാന്നാർ മത്തായി എന്ന കഥാപാത്രം സിനിമയെ ഹിറ്റാക്കി. തൊഴിലില്ലായ്മയുടെ രൂക്ഷത നർമത്തിൽ ചാലിച്ച് അവതരിപ്പിച്ച സിനിമയിൽ ആദ്യാവസാനം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മാന്നാർ മത്തായി തന്നെ. സിനിമയിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും മാന്നാർ മത്തായിയെ മറക്കാൻ ഇനിയും മലയാളികൾക്കു കഴിഞ്ഞിട്ടില്ല. കടുംബ പ്രേക്ഷകരെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ കഥാപാത്രമായിരുന്നു ഇന്നസെന്റ് എന്ന മഹാനടന്റെ മാന്നാർ മത്തായി. ഇന്നും ടി വി ചാനലുകളിൽ ഈ സിനിമ എത്തുമ്പോൾ കാണികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് മാന്നാർ മത്തായിയെ എതിരേൽക്കുന്നത്. ഇന്നസെന്റിന്റെ മാന്നാർ മത്തായി എന്ന കഥാപാത്രം കേരളക്കരയാകെ ഉയർത്തിയ സ്വീകാര്യത ഏറെയാണ്.
മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ ഉത്തമ ഉദാഹരണമായിരുന്നു റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്നു പേരിട്ടത്. സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതുചടങ്ങിൽ മാന്നാറിലെത്തിയ ഇന്നസെന്റ് തന്റെ മാന്നാർ മത്തായി എന്ന കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കുകയും ആ പേര് ഹിറ്റാക്കുവാൻ സഹായിച്ച മാന്നാർ എന്ന നാടിനെ ഒരിക്കലും മറക്കില്ലെന്നു പറയുക യും ചെയ്തു.
മാന്നാർ എന്ന ദേശത്തെ ഒരു സിനിമാകഥാപാത്രത്തിലൂടെ ലോകത്തിനു മുൻപിൽ എത്തിച്ച വലിയ നടന്റെ വേർപാടിലെ ദുഃഖത്തിൽ മാന്നാർ നിവാസികളും പങ്കു ചേർന്നു.
മാന്നാർ: മാന്നാറിനെ കഥാപാത്രത്തിലൂടെ അനശ്വരമാക്കിയ ചിരിയുടെ തമ്പുരാൻ ഇനി ഓർമ. റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ മാന്നാർ മത്തായിയെ കലാകേരളം ഒരിക്കലും മറക്കില്ല. സിനിമയിലെ മുഖ്യ കഥാപാത്രമായിരുന്നു മാന്നാർ മത്തായി ആയ ഇന്നസെന്റ്.
മുകേഷും സായ്കുമാറും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മാന്നാർ മത്തായി എന്ന കഥാപാത്രം സിനിമയെ ഹിറ്റാക്കി. തൊഴിലില്ലായ്മയുടെ രൂക്ഷത നർമത്തിൽ ചാലിച്ച് അവതരിപ്പിച്ച സിനിമയിൽ ആദ്യാവസാനം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മാന്നാർ മത്തായി തന്നെ. സിനിമയിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും മാന്നാർ മത്തായിയെ മറക്കാൻ ഇനിയും മലയാളികൾക്കു കഴിഞ്ഞിട്ടില്ല. കടുംബ പ്രേക്ഷകരെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ കഥാപാത്രമായിരുന്നു ഇന്നസെന്റ് എന്ന മഹാനടന്റെ മാന്നാർ മത്തായി. ഇന്നും ടി വി ചാനലുകളിൽ ഈ സിനിമ എത്തുമ്പോൾ കാണികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് മാന്നാർ മത്തായിയെ എതിരേൽക്കുന്നത്. ഇന്നസെന്റിന്റെ മാന്നാർ മത്തായി എന്ന കഥാപാത്രം കേരളക്കരയാകെ ഉയർത്തിയ സ്വീകാര്യത ഏറെയാണ്.
മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ ഉത്തമ ഉദാഹരണമായിരുന്നു റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്നു പേരിട്ടത്. സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതുചടങ്ങിൽ മാന്നാറിലെത്തിയ ഇന്നസെന്റ് തന്റെ മാന്നാർ മത്തായി എന്ന കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കുകയും ആ പേര് ഹിറ്റാക്കുവാൻ സഹായിച്ച മാന്നാർ എന്ന നാടിനെ ഒരിക്കലും മറക്കില്ലെന്നു പറയുക യും ചെയ്തു.
മാന്നാർ എന്ന ദേശത്തെ ഒരു സിനിമാകഥാപാത്രത്തിലൂടെ ലോകത്തിനു മുൻപിൽ എത്തിച്ച വലിയ നടന്റെ വേർപാടിലെ ദുഃഖത്തിൽ മാന്നാർ നിവാസികളും പങ്കു ചേർന്നു.