അമ്പലപ്പുഴ: മകളുടെ മരണത്തിനു കാരണമെന്തെന്നറിയാനുള്ള പിതാവിന്റെ കാത്തിരിപ്പിന് ഇനിയും മറുപടി കിട്ടിയിട്ടില്ല. അമ്പലപ്പുഴ വടക്ക് ഏഴരപീടികയില് സുഹറ മന്‍സിലില്‍ ഷിഹാബുദീന്റെ മകള്‍ നിദാ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 22 നാണ് നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ നിദാ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാനായി പരിശീലകർക്കും മറ്റു കളിക്കാർക്കും ഒപ്പമാണ് നിദ നാഗ്പൂരില്‍ എത്തുന്നത്. 22നു രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛര്‍ദ്ദിയും കാരണം നിദയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.
അവിടെവച്ച് കുത്തിവയ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. നാഗ്പൂരിലെ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, മൂന്നു മാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അന്‍സില ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ഭാര്യയെ തനിച്ചാക്കി ജോലിക്കു പോകാനാകാതെ ഷിഹാബുദീനും വീട്ടില്‍തന്നെയാണ്. നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. മകളുടെ മരണകാരണം അറിയാൻ എവിടെയാണ് പോകേണ്ടതെന്ന് അറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും തനിക്കും കുടുംബത്തിനും നീതികിട്ടാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ഷിഹാബുദിന്‍ ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
"അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദന ആകാം... വളരെയേറെ ആഗ്രഹത്തോടുകൂടി കേരളത്തിനുവേണ്ടി സൈക്കിൾ പോളോ കളിക്കാൻ നാഗ്പൂരിലേക്കു പോയ എന്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെയെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരമാണ് എത്തിയത്. പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽനിന്നും അവളുടെ ഉമ്മ ഇതുവരെ മുക്തയായിട്ടില്ല. മകളെക്കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകാൻകൂടി ഭയമാണ്. നീതിക്കുവേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.
ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട മകൾ മരിക്കാനുണ്ടായ യഥാർഥ കാരണം അറിയാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ്. മകൾ മരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിലാക്കുന്നു.
മകളുടെ യഥാർഥ മരണകാരണം അറിയാൻ ഞാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കാൻ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഷിഹാബുദീൻ.'-ഇതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന പോസ്റ്റ്.
കഴിഞ്ഞ ഡിസംബര്‍ 22 നാണ് നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ നിദാ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാനായി പരിശീലകർക്കും മറ്റു കളിക്കാർക്കും ഒപ്പമാണ് നിദ നാഗ്പൂരില്‍ എത്തുന്നത്. 22നു രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛര്‍ദ്ദിയും കാരണം നിദയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.
അവിടെവച്ച് കുത്തിവയ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം. നാഗ്പൂരിലെ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, മൂന്നു മാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അന്‍സില ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ഭാര്യയെ തനിച്ചാക്കി ജോലിക്കു പോകാനാകാതെ ഷിഹാബുദീനും വീട്ടില്‍തന്നെയാണ്. നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. മകളുടെ മരണകാരണം അറിയാൻ എവിടെയാണ് പോകേണ്ടതെന്ന് അറിയില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും തനിക്കും കുടുംബത്തിനും നീതികിട്ടാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ഷിഹാബുദിന്‍ ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
"അത്യന്തം വ്യസനത്തോടുകൂടിയാണ് ഇങ്ങനെ ഒരു വിഷയം ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഒരുപക്ഷേ പ്രിയപ്പെട്ട മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദന ആകാം... വളരെയേറെ ആഗ്രഹത്തോടുകൂടി കേരളത്തിനുവേണ്ടി സൈക്കിൾ പോളോ കളിക്കാൻ നാഗ്പൂരിലേക്കു പോയ എന്റെ പൊന്നോമന മകൾ ഫാത്തിമ നിദ മത്സരത്തിൽ വിജയിച്ചു സന്തോഷത്തോടുകൂടി തിരികെയെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്ക് മകളുടെ ചേതനയറ്റ ശരീരമാണ് എത്തിയത്. പൊന്നോമനയുടെ വേർപാട് ഉണ്ടാക്കിയ മുറിവിൽനിന്നും അവളുടെ ഉമ്മ ഇതുവരെ മുക്തയായിട്ടില്ല. മകളെക്കുറിച്ചുള്ള ഓർമകളിൽ കഴിയുന്ന എന്റെ ഭാര്യയെ തനിച്ചാക്കി എനിക്ക് ജോലിക്ക് പോകാൻകൂടി ഭയമാണ്. നീതിക്കുവേണ്ടി ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല, എന്റെയും എന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് എന്നെ ആശ്വസിപ്പിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.
ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട മകൾ മരിക്കാനുണ്ടായ യഥാർഥ കാരണം അറിയാൻ എന്റെ മനസ് വെമ്പൽ കൊള്ളുകയാണ്. മകൾ മരിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും മരണകാരണം എന്താണെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ഇതുവരെ ലഭിച്ചിട്ടില്ല എന്നത് എന്നെ വിഷമത്തിലാക്കുന്നു.
മകളുടെ യഥാർഥ മരണകാരണം അറിയാൻ ഞാൻ എവിടെയാണ് പോകേണ്ടതെന്ന് എനിക്ക് അറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ എങ്കിലും എനിക്കും കുടുംബത്തിനും നീതി ലഭിക്കാൻ എല്ലാ നല്ലവരായ സഹോദരങ്ങളും ശ്രമിക്കുമെന്ന വിശ്വാസത്തോടെ, ഷിഹാബുദീൻ.'-ഇതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന പോസ്റ്റ്.