മങ്കൊമ്പ്: നിർമാണം പാതിവഴിയിലുപേക്ഷിക്കപ്പെട്ട വാലടി-കിടങ്ങറ റോഡിലെ പൊടിശല്യം യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവിതം നരകമാക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ടു ആരംഭിച്ച തുരുത്തി-വീയപുരം ബൈപാസ് റോഡിന്റെ ഭാഗമായ റോഡാണ് ജനത്തെ വലയ്ക്കുന്നത്.
നിർമാണം പാതിവഴിയിൽ എത്തിനിൽക്കെ കരാറുകാരെ നീക്കിയതാണ് റോഡ് നിർമാണം തടസപ്പെടാനിടയാക്കിയത്. റോഡിനിരുവശത്തുമായി ഓടകൾ നിർമിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടന്നത്. ഇതുമൂലം ഓടകൾക്കു നടുവിലായി താഴ്ന്ന നിലയിലാണ് ഇപ്പോൾ റോഡുള്ളത്. ഇതിനുപുറമെ മെറ്റിലും മണ്ണുമൊക്കെ നിരന്നുകിടക്കുന്ന സാഹചര്യമാണ്.
എങ്ങനെ ജീവിക്കും?
വാലടി ജംഗ്ഷനു സമീപത്ത് ഇതുമൂലം വലിയ ഗതാഗത തടസവും പതിവാണ്. വേനൽ തുടങ്ങുന്നതിനു മുൻപുതന്നെ റോഡിൽ പൊടിശല്യം രൂക്ഷമായിരുന്നു. വേനൽ കനത്തതോടെ ഇപ്പോൾ റോഡും പരിസരവും അന്തരീക്ഷവുമെല്ലാം പൊടിമയമാണ്. റോഡ് നനയ്ക്കാനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുചക്രവാഹനങ്ങളിലും ബസുകളിലും യാത്ര ചെയ്യുന്നവരാണ് പൊടിയുടെ രൂക്ഷത അനുഭവിക്കുന്നത്. സമീപത്തെ വീടുകാർ, കാൽനടയാത്രക്കാർ, വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങിയവരെല്ലാം രോഗികളായി മാറുന്ന അവസ്ഥയാണ്. വീടുകളിലുള്ള രോഗബാധിതർ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവർക്കെല്ലാം ശ്വാസതടസം പതിവാകുന്നതായി നാട്ടുകാർ പറയുന്നു.
വാലടിക്കാരോട് അവഗണന
നിർമാണത്തിനു തുടക്കംകുറിച്ച തുരുത്തി പ്രദേശത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ സ്ഥലം എംഎൽഎ വിഷയത്തിൽ ഇടപെടുകയും പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നു മീറ്റർ വീതിയിൽ റോഡിൽ ടാറിംഗ് നടത്തുകയുമായിരുന്നു.
എന്നാൽ, വാലടിയിലെ ജനങ്ങൾ നേരിടുന്ന ദുരിതത്തിൽ ഇടപെടാൻ ജനപ്രതിനിധികൾ കാട്ടുന്ന നിസംഗതയാണ് പ്രശ്നം വഷളാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലമാരംഭിക്കുന്നതോടെ ദുരിതം മറ്റൊരു രൂപത്തിലാകുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പു നൽകുന്നത്. വെള്ളം ഒഴുകിപ്പോകാനാകാതെ റോഡിൽ കെട്ടിനിൽക്കുന്ന സാഹചര്യവുമുണ്ടാകും. അടിയന്തരമായി ജനപ്രതിനിധികളും വകുപ്പുകളും ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
നിർമാണം പാതിവഴിയിൽ എത്തിനിൽക്കെ കരാറുകാരെ നീക്കിയതാണ് റോഡ് നിർമാണം തടസപ്പെടാനിടയാക്കിയത്. റോഡിനിരുവശത്തുമായി ഓടകൾ നിർമിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടന്നത്. ഇതുമൂലം ഓടകൾക്കു നടുവിലായി താഴ്ന്ന നിലയിലാണ് ഇപ്പോൾ റോഡുള്ളത്. ഇതിനുപുറമെ മെറ്റിലും മണ്ണുമൊക്കെ നിരന്നുകിടക്കുന്ന സാഹചര്യമാണ്.
എങ്ങനെ ജീവിക്കും?
വാലടി ജംഗ്ഷനു സമീപത്ത് ഇതുമൂലം വലിയ ഗതാഗത തടസവും പതിവാണ്. വേനൽ തുടങ്ങുന്നതിനു മുൻപുതന്നെ റോഡിൽ പൊടിശല്യം രൂക്ഷമായിരുന്നു. വേനൽ കനത്തതോടെ ഇപ്പോൾ റോഡും പരിസരവും അന്തരീക്ഷവുമെല്ലാം പൊടിമയമാണ്. റോഡ് നനയ്ക്കാനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുചക്രവാഹനങ്ങളിലും ബസുകളിലും യാത്ര ചെയ്യുന്നവരാണ് പൊടിയുടെ രൂക്ഷത അനുഭവിക്കുന്നത്. സമീപത്തെ വീടുകാർ, കാൽനടയാത്രക്കാർ, വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങിയവരെല്ലാം രോഗികളായി മാറുന്ന അവസ്ഥയാണ്. വീടുകളിലുള്ള രോഗബാധിതർ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവർക്കെല്ലാം ശ്വാസതടസം പതിവാകുന്നതായി നാട്ടുകാർ പറയുന്നു.
വാലടിക്കാരോട് അവഗണന
നിർമാണത്തിനു തുടക്കംകുറിച്ച തുരുത്തി പ്രദേശത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ സ്ഥലം എംഎൽഎ വിഷയത്തിൽ ഇടപെടുകയും പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നു മീറ്റർ വീതിയിൽ റോഡിൽ ടാറിംഗ് നടത്തുകയുമായിരുന്നു.
എന്നാൽ, വാലടിയിലെ ജനങ്ങൾ നേരിടുന്ന ദുരിതത്തിൽ ഇടപെടാൻ ജനപ്രതിനിധികൾ കാട്ടുന്ന നിസംഗതയാണ് പ്രശ്നം വഷളാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലമാരംഭിക്കുന്നതോടെ ദുരിതം മറ്റൊരു രൂപത്തിലാകുമെന്നാണ് നാട്ടുകാർ മുന്നറിയിപ്പു നൽകുന്നത്. വെള്ളം ഒഴുകിപ്പോകാനാകാതെ റോഡിൽ കെട്ടിനിൽക്കുന്ന സാഹചര്യവുമുണ്ടാകും. അടിയന്തരമായി ജനപ്രതിനിധികളും വകുപ്പുകളും ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.