ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തില്‍ കേരളത്തിലെ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ ശില്പിയാണ്. ചങ്ങനാശേരി അതിരൂപതാ യുവജനപ്രസ്ഥാനമായ യുവദീപ്തിക്കും കേരള കത്തോലിക്കാ യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിനും രൂപം നല്കുന്നതിനു നേതൃത്വം നല്‍കിയത് മാര്‍ പവ്വത്തിലായിരുന്നു. ഈ സംഘടനകളെല്ലാം ഇന്ന് വളര്‍ന്നുപന്തലിച്ച് സഭയിലും സമൂഹത്തിലും നിര്‍ണായക ശക്തിയായി മാറി.
1971-72 കാലഘട്ടത്തില്‍ കോളജ് സമരകാലത്തും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുമാണ് അന്നത്തെ ചങ്ങനാശേരി സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ അതിരൂപതയില്‍ യുവജനങ്ങളെ സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചത്. 1972 ജൂലൈ 16 ന് ചങ്ങനാശേരിയില്‍ നടന്ന വിദ്യാഭ്യാസാവകാശ സംരക്ഷണ റാലിക്കും പൊതു സമ്മേളനത്തിനും ശേഷം ജൂലൈ 22 ന് മാർ പവ്വത്തില്‍ നമ്മുടെ അതിരൂപതയില്‍ ഏകീകൃതവും ശക്തവുമായ യുവജനപ്രസ്ഥാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇടവക പള്ളികളിലേക്ക് സര്‍ക്കുലര്‍ അയച്ചു. ആ വര്‍ഷം മുഴുവന്‍ മാർ പവ്വത്തിലിന്റെ നേതൃത്വത്തില്‍ ഒരു ടീം അതിരൂപതയില്‍ അങ്ങോളമിങ്ങോളം യുവജനങ്ങളെ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി.
1971-72 കാലഘട്ടത്തില്‍ കോളജ് സമരകാലത്തും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുമാണ് അന്നത്തെ ചങ്ങനാശേരി സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ അതിരൂപതയില്‍ യുവജനങ്ങളെ സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചത്. 1972 ജൂലൈ 16 ന് ചങ്ങനാശേരിയില്‍ നടന്ന വിദ്യാഭ്യാസാവകാശ സംരക്ഷണ റാലിക്കും പൊതു സമ്മേളനത്തിനും ശേഷം ജൂലൈ 22 ന് മാർ പവ്വത്തില്‍ നമ്മുടെ അതിരൂപതയില്‍ ഏകീകൃതവും ശക്തവുമായ യുവജനപ്രസ്ഥാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇടവക പള്ളികളിലേക്ക് സര്‍ക്കുലര്‍ അയച്ചു. ആ വര്‍ഷം മുഴുവന്‍ മാർ പവ്വത്തിലിന്റെ നേതൃത്വത്തില്‍ ഒരു ടീം അതിരൂപതയില്‍ അങ്ങോളമിങ്ങോളം യുവജനങ്ങളെ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി.