ആലപ്പുഴ: ഏപ്രിൽ മുതൽ വിൽപന നടത്തുന്ന സ്വർണാഭരണങ്ങളിൽ പുതിയ ഹാൾമാർക്ക് എച്ച്യുഐഡി ആറക്ക ആൽഫ ന്യൂമറിക് നമ്പർ മുദ്രണം ചെയ്തു മാത്രമേ വില്പന നടത്താവു എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ് യുക്തിക്ക് നിരക്കാത്തതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിനുശേഷം, ബിഐഎസ് ലോഗോ, സ്വർണത്തിന്റെ പരിശുദ്ധി, ജ്വല്ലറി ലോഗോ, ഹാൾമാർക്കിംഗ് സെന്ററിന്റെ ലോഗോ എന്നീ നാലു മുദ്രകളാണ് പതിച്ചിരുന്നത്. 2021 ജൂലൈ മുതൽ എച്ച്യുഐഡി ആറക്ക ആൽഫ ന്യൂമറിക് നമ്പരും ബിസ് ലോഗോയും പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടിരുന്നത്. ഈ രണ്ടു തരം മുദ്ര പതിച്ച ആഭരണങ്ങളും വില്പന നടത്തുന്നതിന് ഇതുവരെ തടസമുണ്ടായിരുന്നില്ല.
എന്നാൽ, ഏപ്രിൽ ഒന്ന് മുതൽ നാലു മാർക്കുള്ള ആഭരണങ്ങൾ വിൽക്കാൽ പാടില്ല എന്നുള്ളത് വ്യാപാരികളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. നേരത്തെ മുദ്രണം ചെയ്ത ആഭരണങ്ങൾ പകുതിയിലധികവും വ്യാപാരികളിൽ സ്റ്റോക്കുണ്ട്. അത് മായ്ച്ച് കളഞ്ഞ് പുതിയതു മുദ്രണം ചെയ്യണമെങ്കിൽ വ്യാപാരികൾക്ക് സാമ്പത്തിക ചെലവ് ഉണ്ടാക്കു മെന്നും രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റോക്കുകളിലുള്ള നാലു മുദ്രയുള്ള ആഭരണങ്ങൾ മുഴുവൻ വിറ്റ് തീരുന്നതുവരെ വിൽപന നടത്താൻ അനുവദിക്കുകയോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു വർഷക്കാലത്തെ സാവകാശം അനുവദിക്കുകയോ ചെയ്യലാണ് ഈ പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രസ്താവ നയിൽ പറഞ്ഞു.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിനുശേഷം, ബിഐഎസ് ലോഗോ, സ്വർണത്തിന്റെ പരിശുദ്ധി, ജ്വല്ലറി ലോഗോ, ഹാൾമാർക്കിംഗ് സെന്ററിന്റെ ലോഗോ എന്നീ നാലു മുദ്രകളാണ് പതിച്ചിരുന്നത്. 2021 ജൂലൈ മുതൽ എച്ച്യുഐഡി ആറക്ക ആൽഫ ന്യൂമറിക് നമ്പരും ബിസ് ലോഗോയും പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടിരുന്നത്. ഈ രണ്ടു തരം മുദ്ര പതിച്ച ആഭരണങ്ങളും വില്പന നടത്തുന്നതിന് ഇതുവരെ തടസമുണ്ടായിരുന്നില്ല.
എന്നാൽ, ഏപ്രിൽ ഒന്ന് മുതൽ നാലു മാർക്കുള്ള ആഭരണങ്ങൾ വിൽക്കാൽ പാടില്ല എന്നുള്ളത് വ്യാപാരികളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. നേരത്തെ മുദ്രണം ചെയ്ത ആഭരണങ്ങൾ പകുതിയിലധികവും വ്യാപാരികളിൽ സ്റ്റോക്കുണ്ട്. അത് മായ്ച്ച് കളഞ്ഞ് പുതിയതു മുദ്രണം ചെയ്യണമെങ്കിൽ വ്യാപാരികൾക്ക് സാമ്പത്തിക ചെലവ് ഉണ്ടാക്കു മെന്നും രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റോക്കുകളിലുള്ള നാലു മുദ്രയുള്ള ആഭരണങ്ങൾ മുഴുവൻ വിറ്റ് തീരുന്നതുവരെ വിൽപന നടത്താൻ അനുവദിക്കുകയോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു വർഷക്കാലത്തെ സാവകാശം അനുവദിക്കുകയോ ചെയ്യലാണ് ഈ പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രസ്താവ നയിൽ പറഞ്ഞു.