ആലപ്പുഴ: ആലപ്പുഴയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞതായി മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയുടെ വേദിയിൽ എത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഗവൺമെന്റിന്റെ സമം പദ്ധതിയും ഏറെ മുന്നേറ്റമുണ്ടാക്കുന്നതാണ്. സ്ത്രീ പുരുഷ തുല്യത സമൂഹത്തിൽ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസവും ബോധവത്കരണവുമാണ് സർക്കാർ സംഘടിപ്പിക്കുന്നത്.
വനിതകൾക്ക് വലിയ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. വനിതകൾ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് ഒന്നരക്കോടി രൂപവീതം നൽകിക്കൊണ്ട് കേരളത്തിൽ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഇത്തരത്തിൽ അവരുടേതായ സിനിമകൾ സംവിധാനം ചെയ്യാൻ പ്രത്യേക അവസരം ഒരുക്കുന്നു. സിനിമയുടെ സാങ്കേതിക മേഖലയിലും സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ ഈ വർഷം ആരംഭിക്കും. സ്ത്രീക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു മേഖലയും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ മേളയിലും അത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്നുമന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വനിതകൾക്ക് വലിയ പ്രോത്സാഹനമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. വനിതകൾ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് ഒന്നരക്കോടി രൂപവീതം നൽകിക്കൊണ്ട് കേരളത്തിൽ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നു. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഇത്തരത്തിൽ അവരുടേതായ സിനിമകൾ സംവിധാനം ചെയ്യാൻ പ്രത്യേക അവസരം ഒരുക്കുന്നു. സിനിമയുടെ സാങ്കേതിക മേഖലയിലും സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ ഈ വർഷം ആരംഭിക്കും. സ്ത്രീക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു മേഖലയും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ മേളയിലും അത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്നുമന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.