ബെർലിൻ: ജർമനിയിലെ ലോക കേരളസഭ അംഗങ്ങളുടെ നേതൃത്വത്തിൽ ജർമനിയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന കേരള സമാജം കൊളോണ്‍, കേരള സമാജം ഫ്രാങ്ക്ഫർട്ട്, കേരള സമാജം മ്യൂണിക്, കേരള സമാജം ഹാംബുർഗ്, മലയാളി സമാജം ന്യൂറൻബർഗ് എന്നിവിടങ്ങളിലെ സംഘടനകളുമായി ചേർന്ന് കേരളപിറവിയാഘോഷിച്ചു.
നവംബർ 7ന് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടി കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നൃത്തം, ഗാനാലാപനം, ഓരോ സമാജങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ ഹൈലൈറ്റ്സ് ഉൾപ്പടെ ഒന്നര മണിക്കൂറോളം നീണ്ട പരിപാടിയുടെ ലൈവ് ട്രീമിംഗ് യൂട്യൂബിലൂടെയാണ് നടത്തിയത്.
മ്യൂണിക് സമാജം മുൻ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഗിരികൃഷണൻ സ്വാഗതം പറഞ്ഞു. കൊളോണ്‍ കേരള സമാജം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ജോസ് പുതുശേരി, കേരള സമാജം ഫ്രാങ്ക്ഫർട്ട് പ്രസിഡന്റ് കോശി മാത്യു, മലയാളി സമാജം ന്യൂറൻബർഗ് പ്രസിഡന്റ് സുനീഷ് ആലുങ്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ നന്ദി പറഞ്ഞു. മ്യൂണിക് സമാജത്തിലെ അപർണ ജസ്റ്റിൻ, മീനാക്ഷി പ്രസാദ് എന്നിവർ മോഡറേറ്റ് ചെയ്തു.
അടുത്ത കാലത്തായി ജർമനിയിലേയ്ക്കു നഴ്സിംഗ്, ഐടി മേഖലയിൽ ജോലിയ്ക്കായും വിവിധ സർവകലാ ശാലകളിൽ ഉന്നത പഠനത്തിനും ഇതുകൂടാതെ നഴ്സിംഗ് പഠനത്തിനുമായി ഒട്ടനവധി മലയാളികൾ കുടിയേറുന്നുണ്ട്. ഇവരെയൊക്കെ ഭാവിയിൽ ഒരേ കുടക്കീഴിൽ അണിനിരത്തുകയാണ് സമാജങ്ങൾ കേരളപ്പിറവികൊണ്ട് ലക്ഷ്യമാക്കുന്നത്.
ജോസ് കുന്പിളുവേലിൽ
നവംബർ 7ന് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടി കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നൃത്തം, ഗാനാലാപനം, ഓരോ സമാജങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ ഹൈലൈറ്റ്സ് ഉൾപ്പടെ ഒന്നര മണിക്കൂറോളം നീണ്ട പരിപാടിയുടെ ലൈവ് ട്രീമിംഗ് യൂട്യൂബിലൂടെയാണ് നടത്തിയത്.
മ്യൂണിക് സമാജം മുൻ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഗിരികൃഷണൻ സ്വാഗതം പറഞ്ഞു. കൊളോണ്‍ കേരള സമാജം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ജോസ് പുതുശേരി, കേരള സമാജം ഫ്രാങ്ക്ഫർട്ട് പ്രസിഡന്റ് കോശി മാത്യു, മലയാളി സമാജം ന്യൂറൻബർഗ് പ്രസിഡന്റ് സുനീഷ് ആലുങ്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാനും ലോക കേരള സഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ നന്ദി പറഞ്ഞു. മ്യൂണിക് സമാജത്തിലെ അപർണ ജസ്റ്റിൻ, മീനാക്ഷി പ്രസാദ് എന്നിവർ മോഡറേറ്റ് ചെയ്തു.
അടുത്ത കാലത്തായി ജർമനിയിലേയ്ക്കു നഴ്സിംഗ്, ഐടി മേഖലയിൽ ജോലിയ്ക്കായും വിവിധ സർവകലാ ശാലകളിൽ ഉന്നത പഠനത്തിനും ഇതുകൂടാതെ നഴ്സിംഗ് പഠനത്തിനുമായി ഒട്ടനവധി മലയാളികൾ കുടിയേറുന്നുണ്ട്. ഇവരെയൊക്കെ ഭാവിയിൽ ഒരേ കുടക്കീഴിൽ അണിനിരത്തുകയാണ് സമാജങ്ങൾ കേരളപ്പിറവികൊണ്ട് ലക്ഷ്യമാക്കുന്നത്.
ജോസ് കുന്പിളുവേലിൽ