ബെർലിൻ: ജർമനിയിൽ കോവിഡ് ബാധിതരുടെ നിരക്ക് റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെയുള്ള രോഗബാധിതരെ അപേക്ഷിച്ച് തിങ്കളാഴ്ച 201.1 ആയി ഉയർന്നു. ഒരു വർഷത്തിലേറെ മുന്പ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള റെക്കോർഡാണിത്.
ജർമനിയിലെ റോബർട്ട് കോഹ് ഇൻസ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കണക്ക്, 2020 ഡിസംബർ 22 ന് എത്തിയ 197.6 എന്ന അവസാനത്തെ ഉയർന്ന നിരക്കിനെ മറികടന്നിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,513 അണുബാധകളും 33 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് നിരവധി ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ടെങ്കിലും, വാക്സിനേഷൻ നിരക്ക് 70 ശതമാനത്തിൽ താഴെയായി നിശ്ചലമായി. വാക്സിൻ എടുക്കാത്തവർക്ക്, വരും മാസങ്ങളിൽ അവർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണെന്ന് ആർകെഐ മേധാവി ലോതർ വീലർ മുന്നറിയിപ്പ് നൽകി.
കിഴക്കൻ സംസ്ഥാനമായ സാക്സോണിയിൽ കോവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ.് ഏകദേശം 491.3. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ തിങ്കളാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ നേരിടുകയാണ്.
ശൈത്യകാലത്തേക്ക് ജർമൻ സംസ്ഥാനങ്ങൾ കോവിഡ് നിയമങ്ങൾ കർശനമാക്കുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. അങ്ങനെയെങ്കിൽ ഇക്കൊല്ലത്തെ ക്രിസ്മസ് സീസണും പോയവർഷത്തെപ്പോലെ ആഘോഷരഹിതമായേക്കും. കുത്തിവയ്പ് എടുക്കാത്ത ആളുകൾക്കെതിരെ ജർമനിയിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമങ്ങൾ. കുട്ടികൾക്കും മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ് സ്വീകരിക്കാൻ കഴിയാത്തവർക്കും മാത്രമേ ഇളവ് ലഭിക്കൂ. ചില സംസ്ഥാനങ്ങളിൽ 2 ജി നിലവിൽ വന്നിട്ടുണ്ട്.
ഡിസംബറോടെ സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ട്രാഫിക് ലൈറ്റ് മുന്നണി സഖ്യകക്ഷികൾ ഇതുവരെ നിർബന്ധിത വാക്സിൻ ഒഴിവാക്കുകയും പുതിയ ലോക്ക്ഡൗണുകളൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞെങ്കിലും വ്യാപനത്തിന്റെ ശക്തികണക്കിലെടുത്ത് എല്ലാം മാറിമറിയാനും സാധ്യതയുണ്ട്.
ജോസ് കുന്പിളുവേലിൽ
ജർമനിയിലെ റോബർട്ട് കോഹ് ഇൻസ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കണക്ക്, 2020 ഡിസംബർ 22 ന് എത്തിയ 197.6 എന്ന അവസാനത്തെ ഉയർന്ന നിരക്കിനെ മറികടന്നിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,513 അണുബാധകളും 33 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് നിരവധി ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ടെങ്കിലും, വാക്സിനേഷൻ നിരക്ക് 70 ശതമാനത്തിൽ താഴെയായി നിശ്ചലമായി. വാക്സിൻ എടുക്കാത്തവർക്ക്, വരും മാസങ്ങളിൽ അവർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണെന്ന് ആർകെഐ മേധാവി ലോതർ വീലർ മുന്നറിയിപ്പ് നൽകി.
കിഴക്കൻ സംസ്ഥാനമായ സാക്സോണിയിൽ കോവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ.് ഏകദേശം 491.3. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ തിങ്കളാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ നേരിടുകയാണ്.
ശൈത്യകാലത്തേക്ക് ജർമൻ സംസ്ഥാനങ്ങൾ കോവിഡ് നിയമങ്ങൾ കർശനമാക്കുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. അങ്ങനെയെങ്കിൽ ഇക്കൊല്ലത്തെ ക്രിസ്മസ് സീസണും പോയവർഷത്തെപ്പോലെ ആഘോഷരഹിതമായേക്കും. കുത്തിവയ്പ് എടുക്കാത്ത ആളുകൾക്കെതിരെ ജർമനിയിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമങ്ങൾ. കുട്ടികൾക്കും മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ് സ്വീകരിക്കാൻ കഴിയാത്തവർക്കും മാത്രമേ ഇളവ് ലഭിക്കൂ. ചില സംസ്ഥാനങ്ങളിൽ 2 ജി നിലവിൽ വന്നിട്ടുണ്ട്.
ഡിസംബറോടെ സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ട്രാഫിക് ലൈറ്റ് മുന്നണി സഖ്യകക്ഷികൾ ഇതുവരെ നിർബന്ധിത വാക്സിൻ ഒഴിവാക്കുകയും പുതിയ ലോക്ക്ഡൗണുകളൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞെങ്കിലും വ്യാപനത്തിന്റെ ശക്തികണക്കിലെടുത്ത് എല്ലാം മാറിമറിയാനും സാധ്യതയുണ്ട്.
ജോസ് കുന്പിളുവേലിൽ