ബെർലിൻ: കഴിഞ്ഞ മേയ് മാസത്തിനുശേഷം ആദ്യമായി ജർമനിയിലെ പ്രതിവാര കോവിഡ് വ്യാപന നിരക്ക് ലക്ഷത്തിൽ നൂറിനു മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് രോഗബാധ വർധിച്ചുവരുന്നതാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്.
68.7ൽ നിന്ന് വെറും എട്ടു ദിവസത്തിനുള്ളിൽ വ്യാപന നിരക്ക് നൂറിലെത്തിയിരിക്കുന്നതെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. സാഹചര്യം വീണ്ടും വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാന്റെ മുന്നറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഈ കണക്കും വരുന്നത്.
എല്ലാ പ്രായ വിഭാഗത്തിലും രോഗബാധ വർധിക്കുന്നതായാണ് നിരീക്ഷണം. വരും ദിവസങ്ങളിൽ ഇതിനിയും വർധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശനിയാഴ്ച മാത്രം രാജ്യത്ത് 86 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 95,077 ആയി. 15,145 പേർക്ക് 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എട്ടു ദിവസത്തിനിടെ പ്രതിദിന കണക്കിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോസ് കുന്പിളുവേലിൽ
68.7ൽ നിന്ന് വെറും എട്ടു ദിവസത്തിനുള്ളിൽ വ്യാപന നിരക്ക് നൂറിലെത്തിയിരിക്കുന്നതെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. സാഹചര്യം വീണ്ടും വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാന്റെ മുന്നറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഈ കണക്കും വരുന്നത്.
എല്ലാ പ്രായ വിഭാഗത്തിലും രോഗബാധ വർധിക്കുന്നതായാണ് നിരീക്ഷണം. വരും ദിവസങ്ങളിൽ ഇതിനിയും വർധിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശനിയാഴ്ച മാത്രം രാജ്യത്ത് 86 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 95,077 ആയി. 15,145 പേർക്ക് 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എട്ടു ദിവസത്തിനിടെ പ്രതിദിന കണക്കിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോസ് കുന്പിളുവേലിൽ