ബ്രസൽസ്: യൂറോപ്പിലെ അതിർത്തി ചാട്ടത്തിനിടയിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടും യൂറോപ്യൻ കമ്മീഷൻ യൂറോപ്യൻ യൂണിയൻ അതിർത്തി മതിലുകൾക്കെതിരെയാണ് സംസാരിച്ചത്. ഇതിനിടെ ഹംഗറി സ്വന്തമായി മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉൗർജ വില കുതിച്ചുയരുന്നതും പോളണ്ടുമായുള്ള നിയമവ്യവസ്ഥയുടെ നിലനിൽപ്പിനെയും നേതാക്കൾ ഉൾക്കൊള്ളുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം പോളണ്ടിൽ കുത്തനെ വർധിച്ചിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ നേതാക്കൾ ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രസൽസിൽ യോഗം ചേർന്നപ്പോൾ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും വിഷയമാണ് അജണ്ടയാക്കിയത്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, ഇറാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലേക്ക് ബെലാറസ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും വർധനവിനിടയിലാണ് നേതാക്കളുടെ കൂടിക്കാഴ്ച.
യൂറോപ്യൻ യൂണിയനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിൽ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ അനധികൃത കുടിയേറ്റക്കാരെ അതിർത്തിക്കപ്പുറത്തേക്ക് അയയ്ക്കുന്നുവെന്ന് പല യൂറോപ്യൻ യൂണിയൻ നേതാക്കളും ആരോപിച്ചു. എന്നാൽ ഉച്ചകോടിക്ക് ശേഷം സംസാരിച്ച യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോണ് ഡെർ ലെയ്ൻ, ബ്ലോക്കിന്റെ ബാഹ്യ അതിർത്തികളിലെ തടസങ്ങളെ നിരസിച്ചു, ന്ധമുള്ളുകന്പികൾക്കും മതിലുകൾക്കും ഫണ്ടിംഗ് ഉണ്ടാകില്ലെന്ന്ന്ധ നേതാക്കളോട് പറഞ്ഞു. ന്ധയൂറോപ്യൻ യൂണിയനിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ആരുടെയും ജീവൻ ഉപയോഗിക്കരുത്ന്ധ എന്നവർ ആവർത്തിച്ചു പറഞ്ഞുകൊണ്ട് ബെലാറസിന്റെ കുടിയേറ്റത്തിന്റെ ഉപകരണവൽക്കരണത്തിനെതിരെ ശബ്ദമുയർത്തി.
പോളണ്ടിന്റെ ഭരണഘടനാ കോടതി ഒരു മരിയോനെറ്റ് കോടതിയാണന്നും യൂറോപ്യൻ യൂണിയൻ നേതാവെന്ന നിലയിൽ തന്റെ അവസാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജർമൻ ചാൻസലർ അംഗല മെർക്കൽ, പോളണ്ടിനെ ഒറ്റപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ന്ധനിയമവാഴ്ച യൂറോപ്യൻ യൂണിയന്റെ കേന്ദ്ര സ്തംഭമാണ്,ന്ധ ന്ധഒന്നിച്ചുചേരുകയുംന്ധ പ്രശ്നങ്ങൾ രൂക്ഷമാകാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകത മെർക്കൽ ഉൗന്നിപ്പറയുകയും ചെയ്തു.
ജോസ് കുന്പിളുവേലിൽ
കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടും യൂറോപ്യൻ കമ്മീഷൻ യൂറോപ്യൻ യൂണിയൻ അതിർത്തി മതിലുകൾക്കെതിരെയാണ് സംസാരിച്ചത്. ഇതിനിടെ ഹംഗറി സ്വന്തമായി മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉൗർജ വില കുതിച്ചുയരുന്നതും പോളണ്ടുമായുള്ള നിയമവ്യവസ്ഥയുടെ നിലനിൽപ്പിനെയും നേതാക്കൾ ഉൾക്കൊള്ളുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം പോളണ്ടിൽ കുത്തനെ വർധിച്ചിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ നേതാക്കൾ ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രസൽസിൽ യോഗം ചേർന്നപ്പോൾ അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും വിഷയമാണ് അജണ്ടയാക്കിയത്. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, ഇറാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലേക്ക് ബെലാറസ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും വർധനവിനിടയിലാണ് നേതാക്കളുടെ കൂടിക്കാഴ്ച.
യൂറോപ്യൻ യൂണിയനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിൽ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ അനധികൃത കുടിയേറ്റക്കാരെ അതിർത്തിക്കപ്പുറത്തേക്ക് അയയ്ക്കുന്നുവെന്ന് പല യൂറോപ്യൻ യൂണിയൻ നേതാക്കളും ആരോപിച്ചു. എന്നാൽ ഉച്ചകോടിക്ക് ശേഷം സംസാരിച്ച യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോണ് ഡെർ ലെയ്ൻ, ബ്ലോക്കിന്റെ ബാഹ്യ അതിർത്തികളിലെ തടസങ്ങളെ നിരസിച്ചു, ന്ധമുള്ളുകന്പികൾക്കും മതിലുകൾക്കും ഫണ്ടിംഗ് ഉണ്ടാകില്ലെന്ന്ന്ധ നേതാക്കളോട് പറഞ്ഞു. ന്ധയൂറോപ്യൻ യൂണിയനിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ആരുടെയും ജീവൻ ഉപയോഗിക്കരുത്ന്ധ എന്നവർ ആവർത്തിച്ചു പറഞ്ഞുകൊണ്ട് ബെലാറസിന്റെ കുടിയേറ്റത്തിന്റെ ഉപകരണവൽക്കരണത്തിനെതിരെ ശബ്ദമുയർത്തി.
പോളണ്ടിന്റെ ഭരണഘടനാ കോടതി ഒരു മരിയോനെറ്റ് കോടതിയാണന്നും യൂറോപ്യൻ യൂണിയൻ നേതാവെന്ന നിലയിൽ തന്റെ അവസാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജർമൻ ചാൻസലർ അംഗല മെർക്കൽ, പോളണ്ടിനെ ഒറ്റപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ന്ധനിയമവാഴ്ച യൂറോപ്യൻ യൂണിയന്റെ കേന്ദ്ര സ്തംഭമാണ്,ന്ധ ന്ധഒന്നിച്ചുചേരുകയുംന്ധ പ്രശ്നങ്ങൾ രൂക്ഷമാകാതെ പരിഹരിക്കേണ്ടതിന്റെ ആവശ്യകത മെർക്കൽ ഉൗന്നിപ്പറയുകയും ചെയ്തു.
ജോസ് കുന്പിളുവേലിൽ