മഴ നിലച്ച് മാനം തെളിഞ്ഞതോടെ കുട്ടനാട്ടിൽ ജലനിരപ്പ് നല്ലരീതിയിൽ താഴ്ന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കുകയും തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം വലിയുകയും ചെയ്തതോടെയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശമനമായത്. എങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളം കിടക്കുകയാണ്.
പന്പ, മണിമല, അച്ചൻകോവിൽ നദികളിൽ ശക്തമായ നീരൊഴുക്കുണ്ട്. പാടശേഖരങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ വൈകുന്നേരംവരെ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നുവെങ്കിലും കുട്ടനാട് ഇനിയും പൂർവസ്ഥിതിയിലാകാൻ ദിവസങ്ങളെടുക്കും. വെള്ളമിറങ്ങിയെങ്കിലും പാടശേഖരങ്ങൾക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നൂറുകണക്കിനു വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും പഴയതുപോലെ പൂർണ മായും പ്രവർത്തനക്ഷമമായിട്ടില്ല.
കെഎസ്ആർടിസി തിരുവല്ല-അന്പലപ്പുഴ റോഡിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളതിനാൽ വീയപുരം-എടത്വ, എടത്വ-മാന്പുഴക്കരി, എടത്വ-തായങ്കരി, നീരേറ്റുപുറം-കിടങ്ങറ എന്നീ റൂട്ടുകളിലൂടെ ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. വീയപുരം-തേവേരി റോഡിലെ താഴ്ന്നയിടങ്ങളിൽ വെള്ളമുണ്ടെങ്കിലും ബസ് സർവീസുകൾ നടത്തുന്നുണ്ട്.
മേല്പാടം റോഡ് ഉയർത്തി പണിഞ്ഞതിനാൽ ഇത്തവണ ഗതാഗത തടസമുണ്ടായില്ല. എസി റോഡിൽ അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് ഇനിയും വെള്ളമിറങ്ങാനുള്ളത്. ഇതോടെ കെഎസ്ആർടിസി ഇന്നലെ ഇതുവഴി പരീക്ഷണ ഓട്ടം നടത്തി. നിലവിൽ ചങ്ങനാശേരിയിൽ നിന്നും പള്ളിക്കൂട്ടുമ്മ വരെയും, ആലപ്പുഴയിൽ നിന്നും മങ്കൊന്പ് തെക്കേക്കര വരെയുമാണ് പതിവു സർവീസ് നടത്തിയിരുന്നത്. ഇന്നു മുതൽ എസി റോഡിൽ പൂർണമായും കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം കൈനടി കാവാലം റൂട്ടിൽ ഇന്നലെ മുതൽ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ സർവീസുകൾ പരിമിതപ്പെടുത്തിയിരുന്നു. ചങ്ങനാശേരിയിൽ നിന്നും കൃഷ്ണപുരം വഴിയുള്ള ബസുകൾ നാരകത്ര വരെ മാത്രമാണ് ഇന്നലെയുംസർവീസ് നടത്തിയത്. കിടങ്ങറ-മുട്ടാർ റോഡിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നതിന് ഇനിയും ഏറെ വെള്ളമിറങ്ങേണ്ടതുണ്ട്്.
ക്യാന്പുകൾ നിർത്തിത്തുടങ്ങിയതോടെ വീടുകളിലേക്കുള്ള തിരിച്ചു വരവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വരെ കുട്ടനാട്ടിൽ 12 ദുരിതാശ്വാസ ക്യാംപുകളും 359 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുമാണു പ്രവർത്തിച്ചിരുന്നത്. 12 ക്യാന്പുകളിലായി 506 കുടുംബങ്ങളിലെ 1618 പേരാണുണ്ടായിരുന്നത്. 14716 കുടുംബങ്ങളിൽ നിന്നുള്ള 60327 പേർ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളെയും ആശ്രയിച്ചു. കുട്ടനാട്ടിലെ ക്യാന്പുകൾക്കു പുറമെ കൈനകരി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള നൂറുകണക്കിനു കുടുംബങ്ങളാണ് ആലപ്പുഴയിലെ ആറു ക്യാന്പുകളിലായി കഴിയുന്നത്.
വെള്ളം കയറിയ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇനി ദുരിതത്തിന്റെ നാളുകളാണ്. ദിവസങ്ങളോളം വൃത്തിയാക്കിയാൽ മാത്രമേ വീടുകളിലും പരിസരങ്ങളിലും അടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ കഴിയൂ. വെള്ളം ഇറങ്ങുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് അടിയന്തര ശ്രദ്ധപതിപ്പിച്ചില്ലെങ്കിൽ പകർച്ചപ്പനിയും, ജലജന്യ രോഗങ്ങളും വരാൻ സാധ്യതയുണ്ട്. ബ്ലീച്ചിംഗ് പൗഡറും, ക്ലീനിംഗ് ലോഷനും വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യേണ്ടി വരും. വെള്ളം കയറിയ വീടുകളിൽ ചെളി അടിഞ്ഞുകിടക്കുകയാണ്. കൂടാതെ കിഴക്കൻ വെള്ളത്തിന്റ വരവിൽ നദീതീരങ്ങളിലെ താമസക്കാരുടെ വീട്ടുപരിസരങ്ങളിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നെങ്കിലും വീടുകൾ വാസയോഗ്യമാകണമെങ്കിൽ ദിവസങ്ങളോളം താമസം വരും. ഇതിനോടകം വീണ്ടും മഴ ശക്തിപ്രാപിച്ചാൽ ദുരിതം വീണ്ടും നീളും.
വെള്ളപ്പൊക്കത്തെ തുടർന്ന് മടവീഴ്ചയും കവിഞ്ഞ് കയറ്റവും മൂലം കൃഷിനശിച്ച പാടശേഖരങ്ങളിലെ കർഷകരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. തകർന്ന ബണ്ടുകളുടെ പുനർനിർമാണം കർഷകരെ അലട്ടുന്ന പ്രധാന വിഷയമാണ്. കരകൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഓണം സീസണിൽ വിളവെടുപ്പിന് നിർത്തിയ ഏത്തവാഴ, മരച്ചീനി, പച്ചക്കറി കൃഷികൾ പൂർണമായും നശിച്ചു.
പന്പ, മണിമല, അച്ചൻകോവിൽ നദികളിൽ ശക്തമായ നീരൊഴുക്കുണ്ട്. പാടശേഖരങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ വൈകുന്നേരംവരെ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നുവെങ്കിലും കുട്ടനാട് ഇനിയും പൂർവസ്ഥിതിയിലാകാൻ ദിവസങ്ങളെടുക്കും. വെള്ളമിറങ്ങിയെങ്കിലും പാടശേഖരങ്ങൾക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നൂറുകണക്കിനു വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. വ്യാപാരസ്ഥാപനങ്ങളും പഴയതുപോലെ പൂർണ മായും പ്രവർത്തനക്ഷമമായിട്ടില്ല.
കെഎസ്ആർടിസി തിരുവല്ല-അന്പലപ്പുഴ റോഡിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളതിനാൽ വീയപുരം-എടത്വ, എടത്വ-മാന്പുഴക്കരി, എടത്വ-തായങ്കരി, നീരേറ്റുപുറം-കിടങ്ങറ എന്നീ റൂട്ടുകളിലൂടെ ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. വീയപുരം-തേവേരി റോഡിലെ താഴ്ന്നയിടങ്ങളിൽ വെള്ളമുണ്ടെങ്കിലും ബസ് സർവീസുകൾ നടത്തുന്നുണ്ട്.
മേല്പാടം റോഡ് ഉയർത്തി പണിഞ്ഞതിനാൽ ഇത്തവണ ഗതാഗത തടസമുണ്ടായില്ല. എസി റോഡിൽ അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് ഇനിയും വെള്ളമിറങ്ങാനുള്ളത്. ഇതോടെ കെഎസ്ആർടിസി ഇന്നലെ ഇതുവഴി പരീക്ഷണ ഓട്ടം നടത്തി. നിലവിൽ ചങ്ങനാശേരിയിൽ നിന്നും പള്ളിക്കൂട്ടുമ്മ വരെയും, ആലപ്പുഴയിൽ നിന്നും മങ്കൊന്പ് തെക്കേക്കര വരെയുമാണ് പതിവു സർവീസ് നടത്തിയിരുന്നത്. ഇന്നു മുതൽ എസി റോഡിൽ പൂർണമായും കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം കൈനടി കാവാലം റൂട്ടിൽ ഇന്നലെ മുതൽ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ സർവീസുകൾ പരിമിതപ്പെടുത്തിയിരുന്നു. ചങ്ങനാശേരിയിൽ നിന്നും കൃഷ്ണപുരം വഴിയുള്ള ബസുകൾ നാരകത്ര വരെ മാത്രമാണ് ഇന്നലെയുംസർവീസ് നടത്തിയത്. കിടങ്ങറ-മുട്ടാർ റോഡിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നതിന് ഇനിയും ഏറെ വെള്ളമിറങ്ങേണ്ടതുണ്ട്്.
ക്യാന്പുകൾ നിർത്തിത്തുടങ്ങിയതോടെ വീടുകളിലേക്കുള്ള തിരിച്ചു വരവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വരെ കുട്ടനാട്ടിൽ 12 ദുരിതാശ്വാസ ക്യാംപുകളും 359 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുമാണു പ്രവർത്തിച്ചിരുന്നത്. 12 ക്യാന്പുകളിലായി 506 കുടുംബങ്ങളിലെ 1618 പേരാണുണ്ടായിരുന്നത്. 14716 കുടുംബങ്ങളിൽ നിന്നുള്ള 60327 പേർ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളെയും ആശ്രയിച്ചു. കുട്ടനാട്ടിലെ ക്യാന്പുകൾക്കു പുറമെ കൈനകരി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള നൂറുകണക്കിനു കുടുംബങ്ങളാണ് ആലപ്പുഴയിലെ ആറു ക്യാന്പുകളിലായി കഴിയുന്നത്.
വെള്ളം കയറിയ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇനി ദുരിതത്തിന്റെ നാളുകളാണ്. ദിവസങ്ങളോളം വൃത്തിയാക്കിയാൽ മാത്രമേ വീടുകളിലും പരിസരങ്ങളിലും അടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ കഴിയൂ. വെള്ളം ഇറങ്ങുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് അടിയന്തര ശ്രദ്ധപതിപ്പിച്ചില്ലെങ്കിൽ പകർച്ചപ്പനിയും, ജലജന്യ രോഗങ്ങളും വരാൻ സാധ്യതയുണ്ട്. ബ്ലീച്ചിംഗ് പൗഡറും, ക്ലീനിംഗ് ലോഷനും വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യേണ്ടി വരും. വെള്ളം കയറിയ വീടുകളിൽ ചെളി അടിഞ്ഞുകിടക്കുകയാണ്. കൂടാതെ കിഴക്കൻ വെള്ളത്തിന്റ വരവിൽ നദീതീരങ്ങളിലെ താമസക്കാരുടെ വീട്ടുപരിസരങ്ങളിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നെങ്കിലും വീടുകൾ വാസയോഗ്യമാകണമെങ്കിൽ ദിവസങ്ങളോളം താമസം വരും. ഇതിനോടകം വീണ്ടും മഴ ശക്തിപ്രാപിച്ചാൽ ദുരിതം വീണ്ടും നീളും.
വെള്ളപ്പൊക്കത്തെ തുടർന്ന് മടവീഴ്ചയും കവിഞ്ഞ് കയറ്റവും മൂലം കൃഷിനശിച്ച പാടശേഖരങ്ങളിലെ കർഷകരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. തകർന്ന ബണ്ടുകളുടെ പുനർനിർമാണം കർഷകരെ അലട്ടുന്ന പ്രധാന വിഷയമാണ്. കരകൃഷിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഓണം സീസണിൽ വിളവെടുപ്പിന് നിർത്തിയ ഏത്തവാഴ, മരച്ചീനി, പച്ചക്കറി കൃഷികൾ പൂർണമായും നശിച്ചു.