വിയന്ന: ഓസ്ട്രിയയുടെ ചാൻസലർ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയിൽ നിന്നുള്ള ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്തിരുന്ന ഷിൽട്ടന് ഓസ്ട്രിയ സർക്കാരിന്റെ മാധ്യമ മുഖ്യൻ എന്ന വളരെ പ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ചുമതലയുള്ള പദവി പെട്ടെന്ന് ലഭിക്കുകയായിരുന്നു.
ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയിൽ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. എന്താണ് ഒരാൾ പഠിച്ചത് എന്നതിനേക്കാൾ ഒരാൾ എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാൻ തയാറാണ് എന്നതിനാണ് പ്രാധാന്യമെന്നു ഷിൽട്ടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിവർഷം 50 മില്യണ് യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതു കൂടാതെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന സുപ്രാധനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് 30 വയസ് പോലും തികയാത്ത ഈ ചെറുപ്പക്കാരനെ ഏൽപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ മലയാളി മാതാപിതാക്കൾക്ക് ജനിച്ച ഒരു വ്യക്തി ഓസ്ട്രിയൻ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതിയിൽ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമാണ്. ഓസ്ട്രിയയിൽ ജനിച്ചു വളർന്ന ഷിൽട്ടൻ വിദ്യാഭ്യാസകാലത്തും അസാമാന്യ പ്രതിഭ ആയിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങി വിയന്ന മെർച്ചന്റ്സ് അസോസിയേഷന്റെ വക സ്വർണമോതിരത്തിനു അർഹനായി. വീനർ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോർഡ് (യുകെ), ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (യുഎസ്), ഹാർവാർഡ് യൂണിവേഴ്സിറ്റി (യുഎസ്) എന്നിവിടങ്ങളിൽ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷിൽട്ടൻ ജർമൻ ഡോയ്ച്ചേ ബാങ്ക് ഉൾപ്പെടയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചയ്തതു കൂടാതെ 2016ൽ ’സ്റ്റോറിബോർഡ് പ്രൊഡക്ഷൻസ്’ എന്ന പേരിൽ ഒരു ബിസിനസും തുടങ്ങിയിരുന്നു. 2020 മുതൽ ഷിൽട്ടൻ ഓസ്ട്രിയൻ ഫിനാൻസ് മാർക്കറ്റിന്റെ നിയന്ത്രണ കമ്മീഷനിലും അംഗമാണ്.
ചങ്ങനാശേരിയിൽ നിന്നും ദശകങ്ങൾക്കു മുന്പ് വിയന്നയിലേക്കു താമസമാക്കിയ ഒൗസേപ്പച്ചൻ - ലിസി പാലത്തുങ്കൽ ദന്പതികളുടെ ഇളയ പുത്രനും വിവാഹിതനുമാണ് ഷിൽട്ടൻ. ജ്യേഷ്ഠസഹോദരൻ ഷെറിൻ. ഇരുവരും വിയന്നയിലെ ആദ്യകാല മലയാളം സ്കൂൾ - ബാലകൈരളിയിൽ വിദ്യാർത്ഥികളായിരുന്നു. സ്പാനിഷ് ഉൾപ്പെടെയുള്ള വിവിധ യുറോപ്യൻ ഭാഷകൾ കൂടാതെ മാതൃഭാഷയും ഷിൽട്ടന് കൈകാര്യം ചെയ്യാൻ സാധിക്കും.
ജോബി ആന്റണി
ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയിൽ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. എന്താണ് ഒരാൾ പഠിച്ചത് എന്നതിനേക്കാൾ ഒരാൾ എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാൻ തയാറാണ് എന്നതിനാണ് പ്രാധാന്യമെന്നു ഷിൽട്ടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിവർഷം 50 മില്യണ് യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതു കൂടാതെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന സുപ്രാധനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് 30 വയസ് പോലും തികയാത്ത ഈ ചെറുപ്പക്കാരനെ ഏൽപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ മലയാളി മാതാപിതാക്കൾക്ക് ജനിച്ച ഒരു വ്യക്തി ഓസ്ട്രിയൻ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതിയിൽ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമാണ്. ഓസ്ട്രിയയിൽ ജനിച്ചു വളർന്ന ഷിൽട്ടൻ വിദ്യാഭ്യാസകാലത്തും അസാമാന്യ പ്രതിഭ ആയിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങി വിയന്ന മെർച്ചന്റ്സ് അസോസിയേഷന്റെ വക സ്വർണമോതിരത്തിനു അർഹനായി. വീനർ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോർഡ് (യുകെ), ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (യുഎസ്), ഹാർവാർഡ് യൂണിവേഴ്സിറ്റി (യുഎസ്) എന്നിവിടങ്ങളിൽ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷിൽട്ടൻ ജർമൻ ഡോയ്ച്ചേ ബാങ്ക് ഉൾപ്പെടയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചയ്തതു കൂടാതെ 2016ൽ ’സ്റ്റോറിബോർഡ് പ്രൊഡക്ഷൻസ്’ എന്ന പേരിൽ ഒരു ബിസിനസും തുടങ്ങിയിരുന്നു. 2020 മുതൽ ഷിൽട്ടൻ ഓസ്ട്രിയൻ ഫിനാൻസ് മാർക്കറ്റിന്റെ നിയന്ത്രണ കമ്മീഷനിലും അംഗമാണ്.
ചങ്ങനാശേരിയിൽ നിന്നും ദശകങ്ങൾക്കു മുന്പ് വിയന്നയിലേക്കു താമസമാക്കിയ ഒൗസേപ്പച്ചൻ - ലിസി പാലത്തുങ്കൽ ദന്പതികളുടെ ഇളയ പുത്രനും വിവാഹിതനുമാണ് ഷിൽട്ടൻ. ജ്യേഷ്ഠസഹോദരൻ ഷെറിൻ. ഇരുവരും വിയന്നയിലെ ആദ്യകാല മലയാളം സ്കൂൾ - ബാലകൈരളിയിൽ വിദ്യാർത്ഥികളായിരുന്നു. സ്പാനിഷ് ഉൾപ്പെടെയുള്ള വിവിധ യുറോപ്യൻ ഭാഷകൾ കൂടാതെ മാതൃഭാഷയും ഷിൽട്ടന് കൈകാര്യം ചെയ്യാൻ സാധിക്കും.
ജോബി ആന്റണി