ഉപജീവനമാർഗമായ തുണിക്കച്ചവടം നിർത്തി തുണികൾ പൂർണമായും പ്രളയബാധിതർക്കു നൽകിയ മോളി മാത്യുവാണ് ഇപ്പോൾ നാട്ടിലെ താരം. ഉപജീവനമായിരുന്ന തുണിക്കടയിലെ മുഴുവൻ തുണികളും കനിവോടെ റാന്നി എന്ന കൂട്ടായ്മയ്ക്ക് നൽകി .
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റൻസിലേക്കുള്ള വഴിയിൽ പാതയോരത്ത് കെട്ടിപൊക്കിയ വലിയ കുടക്കീഴിലായിരുന്നു മോളിയുടെ തുണിക്കട. കടയിലെ മുഴുവൻ തുണികളും മൂന്നു ചാക്കാലാക്കി വൈഎംസിഎയിൽ പ്രവർത്തിക്കുന്ന കനിവോടെ റാന്നി എന്ന സംഘടനയുടെ കളക്ഷൻ സെന്ററിൽ എത്തിച്ചപ്പോൾ സംഘാടകരും നെല്ലൊന്ന് അന്പരന്നു. അഞ്ചംഗ ങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നുപോകുമെന്ന ആശങ്ക കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്നെങ്കിലും മോളിയുടെ അഭിപ്രായത്തോടു കുടുംബാംഗങ്ങൾ എല്ലവരും യോജിച്ചാണ് ഈ തീരുമാനം എടൂത്തതെന്ന് മോളി പറഞ്ഞു ’. പ്രളയമേഖലയിലെ വാർത്തകളാണ് മേരിയുടെ മനസിനെ പിടിച്ചുലച്ചത്.പ്രളയബാധിതർക്ക് സഹായം എത്തിക്കാൻ തയാറെടുത്തിരിക്കുന്ന കനിവോട് റാന്നി എന്ന കൂട്ടായ്മയിലെ സംഘാടകർക്കെല്ലാം മേരി മാത്യു വിനെ നേരിട്ടറിയാം.
പഴവങ്ങാടി പഞ്ചായത്തിലെ മീൻമുട്ടി പാറയുടെ പുറംപോക്കിൽ രണ്ട് മുറിയുള്ള ചെറിയ വീട്ടിലാണ് ഭർത്താവും മക്കളും അടക്കമുള്ള അഞ്ചംഗങ്ങൾ കഴിയുന്നത്. മോളി മാത്യുവിന്റെ മുന്നോട്ടുള്ള ജീവിത കുറിച്ച് നാട്ടുകാർക്കും ആശങ്ക ഉണ്ടായ സാഹചര്യത്തിലാണ് അഭ്യുദയകാംക്ഷികളുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മുതൽ ഇട്ടിയപ്പാറയിൽ പച്ചക്കറി കട ആരംഭിച്ചത്.’സ്വന്തം ജീവിതം മറന്ന് പ്രളയബാധിതരെ സഹായിച്ച മോളി മാത്യു വിന്റെ വഴിയോരത്തെ താത്കാലിക പച്ചക്കറി കട ഇപ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്.ക്യാപ്ഷൻ.. റാന്നി ഇട്ടിയപ്പാറയിൽ വഴിയോരത്ത് മോളി പുതുതായി തുടങ്ങിയ പച്ചക്കറി വ്യാപാരം.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റൻസിലേക്കുള്ള വഴിയിൽ പാതയോരത്ത് കെട്ടിപൊക്കിയ വലിയ കുടക്കീഴിലായിരുന്നു മോളിയുടെ തുണിക്കട. കടയിലെ മുഴുവൻ തുണികളും മൂന്നു ചാക്കാലാക്കി വൈഎംസിഎയിൽ പ്രവർത്തിക്കുന്ന കനിവോടെ റാന്നി എന്ന സംഘടനയുടെ കളക്ഷൻ സെന്ററിൽ എത്തിച്ചപ്പോൾ സംഘാടകരും നെല്ലൊന്ന് അന്പരന്നു. അഞ്ചംഗ ങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നുപോകുമെന്ന ആശങ്ക കുടുംബാംഗങ്ങൾക്ക് ഉണ്ടായിരുന്നെങ്കിലും മോളിയുടെ അഭിപ്രായത്തോടു കുടുംബാംഗങ്ങൾ എല്ലവരും യോജിച്ചാണ് ഈ തീരുമാനം എടൂത്തതെന്ന് മോളി പറഞ്ഞു ’. പ്രളയമേഖലയിലെ വാർത്തകളാണ് മേരിയുടെ മനസിനെ പിടിച്ചുലച്ചത്.പ്രളയബാധിതർക്ക് സഹായം എത്തിക്കാൻ തയാറെടുത്തിരിക്കുന്ന കനിവോട് റാന്നി എന്ന കൂട്ടായ്മയിലെ സംഘാടകർക്കെല്ലാം മേരി മാത്യു വിനെ നേരിട്ടറിയാം.
പഴവങ്ങാടി പഞ്ചായത്തിലെ മീൻമുട്ടി പാറയുടെ പുറംപോക്കിൽ രണ്ട് മുറിയുള്ള ചെറിയ വീട്ടിലാണ് ഭർത്താവും മക്കളും അടക്കമുള്ള അഞ്ചംഗങ്ങൾ കഴിയുന്നത്. മോളി മാത്യുവിന്റെ മുന്നോട്ടുള്ള ജീവിത കുറിച്ച് നാട്ടുകാർക്കും ആശങ്ക ഉണ്ടായ സാഹചര്യത്തിലാണ് അഭ്യുദയകാംക്ഷികളുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മുതൽ ഇട്ടിയപ്പാറയിൽ പച്ചക്കറി കട ആരംഭിച്ചത്.’സ്വന്തം ജീവിതം മറന്ന് പ്രളയബാധിതരെ സഹായിച്ച മോളി മാത്യു വിന്റെ വഴിയോരത്തെ താത്കാലിക പച്ചക്കറി കട ഇപ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്.ക്യാപ്ഷൻ.. റാന്നി ഇട്ടിയപ്പാറയിൽ വഴിയോരത്ത് മോളി പുതുതായി തുടങ്ങിയ പച്ചക്കറി വ്യാപാരം.