+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രസതന്ത്ര നോബേൽ പുരസ്കാരം ജർമൻ, ബ്രിട്ടീഷ് ഗവേഷകർക്ക്

സ്റ്റോക്ക്ഹോം: രസതന്ത്ര മേഖലയെ കൂടുതൽ ഹരിതമയമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസപ്രക്രിയകളുടെ തത്വങ്ങൾ കണ്ടെത്തിയ രണ്ടു ഗവേഷകർ 2021 ലെ രസതന്ത്ര നൊബേലി
രസതന്ത്ര നോബേൽ പുരസ്കാരം ജർമൻ, ബ്രിട്ടീഷ് ഗവേഷകർക്ക്
സ്റ്റോക്ക്ഹോം: രസതന്ത്ര മേഖലയെ കൂടുതൽ ഹരിതമയമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസപ്രക്രിയകളുടെ തത്വങ്ങൾ കണ്ടെത്തിയ രണ്ടു ഗവേഷകർ 2021 ലെ രസതന്ത്ര നൊബേലിന് അർഹരായി.

ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്, ബ്രിട്ടീഷ് വംശജനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവരാണ് പുരസ്കാരം നേടിയത്. 1968 ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ലിസ്റ്റ്്, ഫ്രാങ്ക്ഫർട്ടിലെ ഗോയ്ഥെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. നിലവിൽ മാക്സ് പ്ളാങ് ഇൻസ്ററിട്ട്യൂട്ട് ഫുർ കോഹ്ളൻഫോർഷുങിന്‍റെ ഡയറക്ടറാണ് അദ്ദേഹം.

1968 ൽ യുകെയിലെ ബെൽഷില്ലിൽ ജനിച്ച മാക്മില്ലൻ, യുഎസിലെ ഇർവിൻ കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. നിലവിൽ യുകെയിലെ പ്രിൻസ്ററണ്‍ സർവകലാശാലയിൽ പ്രൊഫസറാണ്. സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) ഇരുവരും പങ്കിടും.

അതേസമയം ഫിസിക്സിനുള്ള നൊബേൽ സമ്മാനം മൂന്നു പേരാണ് പങ്കുവച്ചത്. ആഗോള താപനം ഉൾപ്പടെ ലോകത്തെ ഭീഷണിയുടെ മുനയിൽനിർത്തുന്ന കാലാവസ്ഥാ വിഷയങ്ങളിൽ നിർണായക കണ്ടുപിടിത്തങ്ങൾ നടത്തിയ ജപ്പാൻ, ജർമൻ, ഇറ്റാലിയൻ ശാസ്ത്രജ്ഞരായ സ്യുകുറോ മനാബേ, ക്ളൗസ് ഹാസൽമാൻ, ജൊർജിയോ പരീസി എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.

കാലാവസ്ഥയുടെ ഇടക്കാല ദീർഘകാല വ്യതിയാനങ്ങളെ ബന്ധിപ്പിച്ച് 1970കളിൽ ജർമനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്ററിറ്റ്യൂട്ട് ഗവേഷകനായ ഹാസൽമാൻ രൂപം നൽകിയ മാതൃക ആഗോള താപനം കൃത്യമായി പ്രവചിക്കാൻ സഹായിക്കുന്നതാണ്. മനുഷ്യരുടെ ഇടപെടൽ കാലാവസ്ഥയിലും അതുവഴി പരിസ്ഥിതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനും അദ്ദേഹം സംവിധാനം വികസിപ്പിച്ചു.

ജോസ് കുന്പിളുവേലിൽ