കഴിഞ്ഞ ദിവസം മണ്ണിച്ചിലുണ്ടായ മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രമായി കോട്ടക്കുന്നിലും പരിസര പ്രദേശങ്ങളിലും വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തി. ചെറാട്ടുകുഴി, കോട്ടക്കുന്ന്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി. കോട്ടക്കുന്ന് ഡിടിപിസി പാർക്കിനു സമീപം ചെറിയ തോതിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. കോട്ടക്കുന്നിന്റെ വടത്തു പടിഞ്ഞാറു ഭാഗത്താണ് പ്രധാനമായും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. അപകട ഭീഷണി നേരിടുന്നവരെ സ്ഥലത്തു നിന്നു മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തു മണിയോടെ ചെറാട്ടുകുഴി-മുണ്ടുപറമ്പ് റോഡിൽ മണ്ണിടിഞ്ഞ പ്രദേശത്തു നിന്നാണ് പരിശോധന ആരംഭിച്ചത്. അതേസമയം കോട്ടക്കുന്നിനു മുകളിലെ ഹെലിപാഡിനു സമീപം വിള്ളലുണ്ടെന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇത്തരത്തിലൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധനയ്ക്ക് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ടി. സുബേഷ് നേതൃത്വം നൽകി.
ഇന്നലെ രാവിലെ പത്തു മണിയോടെ ചെറാട്ടുകുഴി-മുണ്ടുപറമ്പ് റോഡിൽ മണ്ണിടിഞ്ഞ പ്രദേശത്തു നിന്നാണ് പരിശോധന ആരംഭിച്ചത്. അതേസമയം കോട്ടക്കുന്നിനു മുകളിലെ ഹെലിപാഡിനു സമീപം വിള്ളലുണ്ടെന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇത്തരത്തിലൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധനയ്ക്ക് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ടി. സുബേഷ് നേതൃത്വം നൽകി.