കാലവർഷക്കെടുതിയിൽ ദുരന്തബാധിതരായവർക്ക് 10,000 രൂപ അടിയന്തരസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ വിശദമാക്കി.
മഴയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നശിച്ചവർക്ക് പത്തുലക്ഷം രൂപയും നൽകാനും തീരുമാനമായി. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയാറാക്കിയശേഷമാകും ധനസഹായ വിതരണം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാലവർഷക്കെടുതിയുണ്ടായ വില്ലേജുകളെ പ്രളയ ബാധിത മേഖലകളായി പ്രഖ്യാപിക്കും. ഇതിനായി ദുരന്ത നിവരാണ ചട്ടങ്ങൾ അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പ്രളയ ദുരിതകാലത്തേ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്.
പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന എടുത്തുകളയാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയക്കെടുതി നേരിടാൻ കേന്ദ്ര സഹായം തേടും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ മെമ്മോറാണ്ടം തയാറാക്കും. ദുരന്ത ഭീകരത വർധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
മഴയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നശിച്ചവർക്ക് പത്തുലക്ഷം രൂപയും നൽകാനും തീരുമാനമായി. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയാറാക്കിയശേഷമാകും ധനസഹായ വിതരണം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാലവർഷക്കെടുതിയുണ്ടായ വില്ലേജുകളെ പ്രളയ ബാധിത മേഖലകളായി പ്രഖ്യാപിക്കും. ഇതിനായി ദുരന്ത നിവരാണ ചട്ടങ്ങൾ അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പ്രളയ ദുരിതകാലത്തേ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പിന്റെ ഭാഗമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ച കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്.
പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികൾക്കും 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന എടുത്തുകളയാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയക്കെടുതി നേരിടാൻ കേന്ദ്ര സഹായം തേടും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിശദമായ മെമ്മോറാണ്ടം തയാറാക്കും. ദുരന്ത ഭീകരത വർധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വിശദമാക്കി.