പുഴകളിലെ മണല്‍വാരല്‍ നിരോധിച്ചത് വ്യാപകമായ വെള്ളപ്പൊക്കത്തിന് ഒരുപരിധിവരെ കാരണമായതായി റവന്യൂവകുപ്പിന്റെ നിഗമനം. നിയമാനുസൃതം മണല്‍ വാരി പുഴകളുടെ പഴയ ആഴത്തിലേക്ക് എത്തിയില്ലെങ്കില്‍ വരുംവര്‍ഷങ്ങളിലും വെള്ളപ്പൊക്ക സാധ്യതയേറെയാണെന്ന ആശങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ കളക്ടറെ അറിയിച്ചുകഴിഞ്ഞു. പ്രളയബാധിത മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പുഴകളിലെ മണല്‍ ലേലംചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതിയില്ലാത്തതും കഴിഞ്ഞ രണ്ടുവര്‍ഷമായി മണൽവാരലിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയതും പഴശി ഡാമിലെയും പുഴകളിലെയും ജലസംഭരണശേഷി കുറച്ചതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പഴശി പദ്ധതിയുടെ ഭാഗമായ ബാരാപോള്‍, ബാവലി പുഴകളില്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലാണ് ഉരുള്‍പൊട്ടിയും അല്ലാതെയും മണല്‍ വന്നടിഞ്ഞിരിക്കുന്നത്.
ഗ്രാമീണ മേഖലകളിലെ ചെറുതോടുകളില്‍ കാര്‍ഷികാവശ്യത്തിന് വെള്ളം കെട്ടിനിർത്തിയ തടയണകള്‍ പലതും പൊളിച്ചുനീക്കാത്തതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയതായും വിലയിരുത്തലുണ്ട്. ഇരിട്ടി പുഴയില്‍ പാലം നിര്‍മാണത്തിനായി മണ്ണിട്ടതുപോലെ ബാരാപോള്‍ പദ്ധതിക്കായി ലോഡുകണക്കിന് മണ്ണ് പുഴയിലിട്ടതും പുഴയുടെ ആഴം കുറയാന്‍ കാരണമായി. ബാരാപോള്‍, ബാവലി പുഴകളില്‍ വെള്ളം കുത്തനേ ഉയര്‍ന്നതാണ് പായം, മുഴക്കുന്ന്, അയ്യന്‍കുന്ന് പഞ്ചായത്തുകളിലും ഇരിട്ടി ടൗണിലും വെള്ളം കയറാന്‍ പ്രധാന കാരണം. പഴശി ഡാമിലും പരിസരത്തും മണല്‍ വന്നുമൂടിയത് ഡാമിന്റെ സംഭരണശേഷി കുത്തനേ കുറച്ചു.
പ്രളയസമയത്ത് പഴശി ഡാമില്‍ ഇത്തവണയും ലോഡുകണക്കിന് മരങ്ങളാണ് ഒഴുകിയെത്തിയത്. കൂറ്റൻ മരങ്ങൾ ഷട്ടറുകളില്‍ ശക്തിയായി ഇടിച്ചതിനാല്‍ ഉയര്‍ത്തിവച്ച ചില ഷട്ടറുകള്‍ അല്പം താഴുകയും ചെയ്തിരുന്നു. മരങ്ങളിടിച്ച് ഷട്ടറുകള്‍ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. പാലപ്പുഴ, കച്ചേരിക്കടവ്, മാക്കൂട്ടം പുഴകളിൽ കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിൽ ഒലിച്ചെത്തിയ മരങ്ങള്‍ ഇപ്പോഴും നീക്കംചെയ്യാതെ കിടക്കുമ്പോഴാണ് വീണ്ടും പ്രളയമുണ്ടായത്.
പുഴയിൽ വന്നടിഞ്ഞ മരങ്ങളുടെ കാര്യത്തിൽ വനംവകുപ്പാണ് നടപടിയെടുക്കേണ്ടതെങ്കിലും കര്‍ണാടകയുടേതാണോ കേരളത്തിന്റേതാണോ മരമെന്ന സംശയത്തിൽ മരങ്ങൾ നീക്കിയിരുന്നില്ല. ഇതോടൊപ്പം ഇത്തവണ ഒഴുകിയെത്തിയ മരങ്ങൾ കൂടിയായപ്പോൾ പലയിടത്തും സ്ഥിതി നിയന്ത്രണാതീതമായി.
പുഴകളിലെ മണല്‍ ലേലംചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതിയില്ലാത്തതും കഴിഞ്ഞ രണ്ടുവര്‍ഷമായി മണൽവാരലിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയതും പഴശി ഡാമിലെയും പുഴകളിലെയും ജലസംഭരണശേഷി കുറച്ചതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പഴശി പദ്ധതിയുടെ ഭാഗമായ ബാരാപോള്‍, ബാവലി പുഴകളില്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തിലാണ് ഉരുള്‍പൊട്ടിയും അല്ലാതെയും മണല്‍ വന്നടിഞ്ഞിരിക്കുന്നത്.
ഗ്രാമീണ മേഖലകളിലെ ചെറുതോടുകളില്‍ കാര്‍ഷികാവശ്യത്തിന് വെള്ളം കെട്ടിനിർത്തിയ തടയണകള്‍ പലതും പൊളിച്ചുനീക്കാത്തതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയതായും വിലയിരുത്തലുണ്ട്. ഇരിട്ടി പുഴയില്‍ പാലം നിര്‍മാണത്തിനായി മണ്ണിട്ടതുപോലെ ബാരാപോള്‍ പദ്ധതിക്കായി ലോഡുകണക്കിന് മണ്ണ് പുഴയിലിട്ടതും പുഴയുടെ ആഴം കുറയാന്‍ കാരണമായി. ബാരാപോള്‍, ബാവലി പുഴകളില്‍ വെള്ളം കുത്തനേ ഉയര്‍ന്നതാണ് പായം, മുഴക്കുന്ന്, അയ്യന്‍കുന്ന് പഞ്ചായത്തുകളിലും ഇരിട്ടി ടൗണിലും വെള്ളം കയറാന്‍ പ്രധാന കാരണം. പഴശി ഡാമിലും പരിസരത്തും മണല്‍ വന്നുമൂടിയത് ഡാമിന്റെ സംഭരണശേഷി കുത്തനേ കുറച്ചു.
പ്രളയസമയത്ത് പഴശി ഡാമില്‍ ഇത്തവണയും ലോഡുകണക്കിന് മരങ്ങളാണ് ഒഴുകിയെത്തിയത്. കൂറ്റൻ മരങ്ങൾ ഷട്ടറുകളില്‍ ശക്തിയായി ഇടിച്ചതിനാല്‍ ഉയര്‍ത്തിവച്ച ചില ഷട്ടറുകള്‍ അല്പം താഴുകയും ചെയ്തിരുന്നു. മരങ്ങളിടിച്ച് ഷട്ടറുകള്‍ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. പാലപ്പുഴ, കച്ചേരിക്കടവ്, മാക്കൂട്ടം പുഴകളിൽ കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിൽ ഒലിച്ചെത്തിയ മരങ്ങള്‍ ഇപ്പോഴും നീക്കംചെയ്യാതെ കിടക്കുമ്പോഴാണ് വീണ്ടും പ്രളയമുണ്ടായത്.
പുഴയിൽ വന്നടിഞ്ഞ മരങ്ങളുടെ കാര്യത്തിൽ വനംവകുപ്പാണ് നടപടിയെടുക്കേണ്ടതെങ്കിലും കര്‍ണാടകയുടേതാണോ കേരളത്തിന്റേതാണോ മരമെന്ന സംശയത്തിൽ മരങ്ങൾ നീക്കിയിരുന്നില്ല. ഇതോടൊപ്പം ഇത്തവണ ഒഴുകിയെത്തിയ മരങ്ങൾ കൂടിയായപ്പോൾ പലയിടത്തും സ്ഥിതി നിയന്ത്രണാതീതമായി.