സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധർമജനും. തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കാണ് നിരവധി സാധനങ്ങളുമായി ഇന്നലെ ഉച്ചയോടെ ധർമജനും സിനിമയുടെ അണിയറപ്രവർത്തകരുമെത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന "ധമാക്ക' സിനിമയുടെ അണിയറപ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രസ് ക്ലബ്ബിലേക്കു സഹായമെത്തിച്ചത്.
ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നല്കുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല.
കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പിൻവാങ്ങി. ലൊക്കേഷനിൽ വളരെ സീനിയറായ നടന്മാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച് ക്യാന്പുകളിൽ എത്തിക്കും.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽനിന്നും അവാർഡ് നൈറ്റ് വഴി ലഭിച്ച തുക ഉപയോഗിച്ച് കോമഡി റൈറ്റേഴ്സിന്റെ സംഘടന വയനാട്ടിലേക്കു സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതൊന്നും ഒന്നും ആകില്ലെന്നറിയാം. എല്ലാം അർഹതപ്പെട്ട കൈകളിൽ എത്തട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ഇനിയും സഹായങ്ങൾ ഉണ്ടാകുമെന്നും ധർമജൻ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാതും സെക്രട്ടറി വിനീതയും ചേർന്ന് ധർമജന്റെ കൈയിൽനിന്നു സാധനങ്ങൾ സ്വീകരിച്ചു.
ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നല്കുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല.
കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പിൻവാങ്ങി. ലൊക്കേഷനിൽ വളരെ സീനിയറായ നടന്മാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച് ക്യാന്പുകളിൽ എത്തിക്കും.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽനിന്നും അവാർഡ് നൈറ്റ് വഴി ലഭിച്ച തുക ഉപയോഗിച്ച് കോമഡി റൈറ്റേഴ്സിന്റെ സംഘടന വയനാട്ടിലേക്കു സാധനങ്ങൾ എത്തിച്ചിട്ടുണ്ട്. ഇതൊന്നും ഒന്നും ആകില്ലെന്നറിയാം. എല്ലാം അർഹതപ്പെട്ട കൈകളിൽ എത്തട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ഇനിയും സഹായങ്ങൾ ഉണ്ടാകുമെന്നും ധർമജൻ പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാതും സെക്രട്ടറി വിനീതയും ചേർന്ന് ധർമജന്റെ കൈയിൽനിന്നു സാധനങ്ങൾ സ്വീകരിച്ചു.