പുത്തുമല ദുരന്തസ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തെരച്ചിലിന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് കൂടുതൽ മണ്ണ് ചുരുങ്ങിയ സമയംകൊണ്ടു നീക്കാൻ കഴിയുന്ന നാല് യന്ത്രങ്ങൾകൂടി എത്തിച്ചത്.
ഇവിടെനിന്ന് താഴെഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് ഒരു മണിക്കൂറോളം ഈ യന്ത്രങ്ങൾ നീക്കിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ അഗ്നിരക്ഷാസേനയും സന്നദ്ധസംഘടനാ പ്രവർത്തകരും തെരച്ചിലിനുണ്ട്. അറുന്നൂറോളം പേരാണ് ഇന്നലെ പകൽ മുഴുവൻ ദുരന്തസ്ഥലത്ത് തെരച്ചിലിനുണ്ടായിരുന്നത്. മഴയൊഴിഞ്ഞു നിന്നെങ്കിലും വൻമരങ്ങൾ ഉൾപ്പെടെ പ്രദേശത്തേക്ക് ഒഴുകി വന്നടിഞ്ഞതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. ട്രാക്ടർ ഉപയോഗിച്ച് മരങ്ങൾ കെട്ടിവലിച്ച് ഒരു ഭാഗത്തേക്ക് ഒതുക്കുന്നുണ്ട്. ഇവിടങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
ഭാഗികമായി തകർന്ന വീടുകളുടെ പരിസരത്തും പരിശോധന കാര്യക്ഷമമാണ്. മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങൾ മാർക്ക് ചെയ്താണ് പരിശോധന. സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. ഇന്നു രാവിലെ മുതൽ കൂടുതൽ സന്നാഹങ്ങളുമായി തെരച്ചിൽ തുടരുമെന്ന് സബ് കളക്ടർ അറിയിച്ചു. എൻഡിആർഎഫിലെ നൂറു പേരാണ് ഇന്നലെ തെരച്ചിലിനിറങ്ങിയത്. ഡെപ്യൂട്ടി കമൻഡാന്റ് ടി.എം. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനുള്ളത്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ടീമംഗങ്ങളെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. സൈന്യം തെരച്ചിലിൽ ആദ്യം മുതലേ ഉണ്ടായിരുന്നു.
ഇവിടെനിന്ന് താഴെഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് ഒരു മണിക്കൂറോളം ഈ യന്ത്രങ്ങൾ നീക്കിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദേശീയ ദുരന്തനിവാരണ സേനയ്ക്കു പുറമെ അഗ്നിരക്ഷാസേനയും സന്നദ്ധസംഘടനാ പ്രവർത്തകരും തെരച്ചിലിനുണ്ട്. അറുന്നൂറോളം പേരാണ് ഇന്നലെ പകൽ മുഴുവൻ ദുരന്തസ്ഥലത്ത് തെരച്ചിലിനുണ്ടായിരുന്നത്. മഴയൊഴിഞ്ഞു നിന്നെങ്കിലും വൻമരങ്ങൾ ഉൾപ്പെടെ പ്രദേശത്തേക്ക് ഒഴുകി വന്നടിഞ്ഞതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. ട്രാക്ടർ ഉപയോഗിച്ച് മരങ്ങൾ കെട്ടിവലിച്ച് ഒരു ഭാഗത്തേക്ക് ഒതുക്കുന്നുണ്ട്. ഇവിടങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
ഭാഗികമായി തകർന്ന വീടുകളുടെ പരിസരത്തും പരിശോധന കാര്യക്ഷമമാണ്. മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങൾ മാർക്ക് ചെയ്താണ് പരിശോധന. സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. ഇന്നു രാവിലെ മുതൽ കൂടുതൽ സന്നാഹങ്ങളുമായി തെരച്ചിൽ തുടരുമെന്ന് സബ് കളക്ടർ അറിയിച്ചു. എൻഡിആർഎഫിലെ നൂറു പേരാണ് ഇന്നലെ തെരച്ചിലിനിറങ്ങിയത്. ഡെപ്യൂട്ടി കമൻഡാന്റ് ടി.എം. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനുള്ളത്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന ടീമംഗങ്ങളെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. സൈന്യം തെരച്ചിലിൽ ആദ്യം മുതലേ ഉണ്ടായിരുന്നു.