ആലപ്പുഴ: ബാഹ്യ ഇടപെടൽ കൂടാതെ നിശ്ചിത സമുദ്രപരിധിയിൽ മത്സ്യബന്ധനത്തിനും കടൽത്തീരത്ത് താമസിക്കുന്നതിനുമുള്ള നിയമപരമായ സംരക്ഷണം കടലവകാശ നിയമ നിർമാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്ന് കേരള വനിതാ കോൺഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്.
ജീവിക്കാനായി വനത്തിനെ ആശ്രയിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗങ്ങൾക്ക് വനാവകാശ നിയമത്തിലൂടെ നൽകിയ സംരക്ഷണത്തിന് ഉപജീവനത്തിന് കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളും അർഹരാണ്.
കടലവകാശ നിയമ നിർമാണം നടത്തണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയാണ്. തീരദേശവാസത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്നു മത്സ്യത്തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം അനിവാര്യമാണെന്നും പെണ്ണമ്മ ജോസഫ് ചൂണ്ടിക്കാട്ടി.
വത്സമ്മ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ബൈജു ജോൺ പുതിയേടത്ത്ചാലിൽ, അംബിക ഗോപാലകൃഷ്ണൻ, ഇ. ശ്രീദേവി, ബിനു ഐസക്, തോമസ് കളരിയിൽ, ടി. കുര്യൻ, ഷീൻ സോളമൻ, ബിന്ദു തോമസ്, ബീന സിബി, ഗീത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ജീവിക്കാനായി വനത്തിനെ ആശ്രയിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗങ്ങൾക്ക് വനാവകാശ നിയമത്തിലൂടെ നൽകിയ സംരക്ഷണത്തിന് ഉപജീവനത്തിന് കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളും അർഹരാണ്.
കടലവകാശ നിയമ നിർമാണം നടത്തണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയാണ്. തീരദേശവാസത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽനിന്നു മത്സ്യത്തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം അനിവാര്യമാണെന്നും പെണ്ണമ്മ ജോസഫ് ചൂണ്ടിക്കാട്ടി.
വത്സമ്മ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ബൈജു ജോൺ പുതിയേടത്ത്ചാലിൽ, അംബിക ഗോപാലകൃഷ്ണൻ, ഇ. ശ്രീദേവി, ബിനു ഐസക്, തോമസ് കളരിയിൽ, ടി. കുര്യൻ, ഷീൻ സോളമൻ, ബിന്ദു തോമസ്, ബീന സിബി, ഗീത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.