മാന്നാർ: മകളെ അന്വേഷിച്ച് എത്തിയ പിതാവിനും സഹോദരനും സഹോദരി ഭർത്താവിനും ക്രൂര മർദനമേറ്റതായി പരാതി. സംഭവത്തെതുടർന്ന് മൂന്നുപേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോലിൽ കാണാതായ മകളെ അന്വേഷിച്ച് എത്തിയവർക്കാണ് മർദനം ഏറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോപാലകൃഷ്ണൻ മകൻ ഗോകുൽ(19), ഗ്രാമം ചിറയിൽ തെക്കേതിൽ ഉധീഷിന്റെ മകൻ ഉണ്ണി (ഷാനറ്റ് -25), ചെന്നിത്തല ചെറുകോൽ ഇടശ്ശേരിയത്ത് വിജയന്റെ മകൻ വൈഷ്ണവ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26), പിതാവ് ഉണ്ണൂണി (48), ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവർ ചികിത്സയിലാണ്.
കാണാതായ മകൾ സംഭവത്തിൽ ഒന്നാം പ്രതിയായ ഗോകുലിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ ശേഷം ഇത് അന്വേഷിക്കാനായി വന്നവരെയാണ് പ്രതികൾ ക്രൂരമർദനത്തിന് ഇരയാക്കിയത്. മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്.
ഉണ്ണൂണിയുടെ കൈക്ക് പൊട്ടലുണ്ട്. ഉണ്ണൂണ്ണിയുടെ മകളും ഒന്നാംപ്രതി ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മകൾ ഗോകുലിന്റെ വീട്ടിൽ എത്തിയത്. സംഭവത്തിൽ നാലു പ്രതികളാണുള്ളത്. ഒരാളെകൂടി പിടികൂടാനുണ്ട്. സംഭവത്തിൽ സഹോദരന് ഗുരുതര പരിക്കേറ്റു എന്നറിഞ്ഞ ഉണ്ണൂണ്ണിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുമാണ് എന്ന് പോലിസ് പറഞ്ഞു. മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, അഡീഷണൽ എസ്ഐമാരായ മധു സുധനൻ, മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോപാലകൃഷ്ണൻ മകൻ ഗോകുൽ(19), ഗ്രാമം ചിറയിൽ തെക്കേതിൽ ഉധീഷിന്റെ മകൻ ഉണ്ണി (ഷാനറ്റ് -25), ചെന്നിത്തല ചെറുകോൽ ഇടശ്ശേരിയത്ത് വിജയന്റെ മകൻ വൈഷ്ണവ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26), പിതാവ് ഉണ്ണൂണി (48), ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവർ ചികിത്സയിലാണ്.
കാണാതായ മകൾ സംഭവത്തിൽ ഒന്നാം പ്രതിയായ ഗോകുലിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ ശേഷം ഇത് അന്വേഷിക്കാനായി വന്നവരെയാണ് പ്രതികൾ ക്രൂരമർദനത്തിന് ഇരയാക്കിയത്. മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്.
ഉണ്ണൂണിയുടെ കൈക്ക് പൊട്ടലുണ്ട്. ഉണ്ണൂണ്ണിയുടെ മകളും ഒന്നാംപ്രതി ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മകൾ ഗോകുലിന്റെ വീട്ടിൽ എത്തിയത്. സംഭവത്തിൽ നാലു പ്രതികളാണുള്ളത്. ഒരാളെകൂടി പിടികൂടാനുണ്ട്. സംഭവത്തിൽ സഹോദരന് ഗുരുതര പരിക്കേറ്റു എന്നറിഞ്ഞ ഉണ്ണൂണ്ണിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുമാണ് എന്ന് പോലിസ് പറഞ്ഞു. മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, അഡീഷണൽ എസ്ഐമാരായ മധു സുധനൻ, മോഹൻദാസ്, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.