ചാരുംമൂട്: കടത്തിണ്ണയിൽ മരിച്ചുകിടന്ന അനാഥനായ വയോധികനു സ്വന്തം സ്ഥലത്ത് സംസ്കാരമൊരുക്കി പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്. കഴിഞ്ഞ 40 വർഷത്തിലധികമായി നൂറനാടും പരിസര പ്രദേശങ്ങളിലുമുള്ള കടകളിലും വീടുകളിലും ജോലി ചെയ്യുകയായിരുന്ന പാറശാല സ്വദേശി ബാബു (80) വിനെയാണ് ശനിയാഴ്ച രാവിലെ നൂറനാട് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിൽ മൃതദേഹം ഉളവുക്കാട് ഫാമിലി ഹെൽത്ത് സെന്ററിനു സമീപമുള്ള സർക്കാർ ഭൂമിയിലെത്തിച്ച് സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രദേശവാസികളായ രണ്ടു പേർ എതിർപ്പുമായി എത്തിയത്. ഇവർ പ്രസിഡന്റിന്റെ സ്ഥലത്ത് നിങ്ങൾ മൃതദേഹം സംസ്കരിക്കുമോ എന്നു ചോദിച്ചതോടെയാണ് സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്കരിക്കുമെന്ന് പറഞ്ഞ് ഉളവുക്കാട് ആർസിവി എൽപിഎസിനു സമീപമുള്ള സ്വന്തം സ്ഥലത്ത് ചടങ്ങുകൾ നടത്തി മൃതദേഹം സംസ്കരിച്ചത്. ഗ്യാസ് ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്കരിച്ചത്.
അനാഥനായ ഒരാളെ സംസ്കരിക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവിൽ മൃതദേഹം സംസ്കരിക്കുന്നത് ചിലർ എതിർത്തതോടെ സ്വന്തം ഭൂമിയിൽ സൗകര്യം ഒരുക്കിയതെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്കാര ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ കെ. അജയഘോഷ് ,പി.പി. കോശി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുട ങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിൽ മൃതദേഹം ഉളവുക്കാട് ഫാമിലി ഹെൽത്ത് സെന്ററിനു സമീപമുള്ള സർക്കാർ ഭൂമിയിലെത്തിച്ച് സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രദേശവാസികളായ രണ്ടു പേർ എതിർപ്പുമായി എത്തിയത്. ഇവർ പ്രസിഡന്റിന്റെ സ്ഥലത്ത് നിങ്ങൾ മൃതദേഹം സംസ്കരിക്കുമോ എന്നു ചോദിച്ചതോടെയാണ് സ്വന്തം സ്ഥലത്ത് മൃതദേഹം സംസ്കരിക്കുമെന്ന് പറഞ്ഞ് ഉളവുക്കാട് ആർസിവി എൽപിഎസിനു സമീപമുള്ള സ്വന്തം സ്ഥലത്ത് ചടങ്ങുകൾ നടത്തി മൃതദേഹം സംസ്കരിച്ചത്. ഗ്യാസ് ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്കരിച്ചത്.
അനാഥനായ ഒരാളെ സംസ്കരിക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവിൽ മൃതദേഹം സംസ്കരിക്കുന്നത് ചിലർ എതിർത്തതോടെ സ്വന്തം ഭൂമിയിൽ സൗകര്യം ഒരുക്കിയതെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്കാര ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ കെ. അജയഘോഷ് ,പി.പി. കോശി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുട ങ്ങിയവർ പങ്കെടുത്തു.