അരൂർ: കാഴ്ച പരിമിതിയെ തോൽപ്പിച്ച് അരൂർ സ്വദേശി യുവാവിന് മലയാള വ്യാകരണത്തിൽ ഡോക്ടറേറ്റ്. ചോമയിൽ ഇല്ലം വൈഷ്ണവത്തിൽ മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ സി.വി. ബാലകൃഷ്ണന്റെയും രതീദേവിയുടെയും മകനാണ് ഡോക്ടറേറ്റ് നേടിയ സി.ബി. വിഷ്ണുപ്രസാദ്.
വ്യാകരണ സംവർഗങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ എന്ന വിഷയത്തിലാണ് എംജി സർവകലാശാലയിൽനിന്ന് വിഷ്ണുപ്രസാദ് ഡോക്ടറേറ്റ് നേടിയത്.
കാഴ്ചശക്തി പരിമിതമായി മാത്രമുള്ള വിഷ്ണുപ്രസാദ് നിലവിൽ മരട് മാങ്കായിൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. സർക്കാർ കോളജ് അധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയും സംവരണവും ഉണ്ടായിട്ടും അവസരം ലഭിക്കുന്നില്ല എന്നതിൽ അദ്ദേഹത്തിനു പരിഭവമുണ്ട് . ഗൈഡായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം വിഭാഗത്തിലെ ഡോ. ജോസഫ് സ്ക്കറിയയുടെ കീഴിലാണ് വിഷ്ണു പ്രസാദ് ഗവേഷണം നടത്തിയത്. കാഴ്ച പരിമിതമെങ്കിലും ഉൾക്കാഴ്ചയുടെ കാര്യത്തിൽ മികവ് പ്രകടിപ്പിച്ച് എല്ലാവർക്കും പ്രചോദനമാവുകയാണ് 33 കാരനായ വിഷ്ണുപ്രസാദ്.
വ്യാകരണ സംവർഗങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ എന്ന വിഷയത്തിലാണ് എംജി സർവകലാശാലയിൽനിന്ന് വിഷ്ണുപ്രസാദ് ഡോക്ടറേറ്റ് നേടിയത്.
കാഴ്ചശക്തി പരിമിതമായി മാത്രമുള്ള വിഷ്ണുപ്രസാദ് നിലവിൽ മരട് മാങ്കായിൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. സർക്കാർ കോളജ് അധ്യാപകനായി ജോലി ലഭിക്കാനുള്ള എല്ലാ യോഗ്യതയും സംവരണവും ഉണ്ടായിട്ടും അവസരം ലഭിക്കുന്നില്ല എന്നതിൽ അദ്ദേഹത്തിനു പരിഭവമുണ്ട് . ഗൈഡായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം വിഭാഗത്തിലെ ഡോ. ജോസഫ് സ്ക്കറിയയുടെ കീഴിലാണ് വിഷ്ണു പ്രസാദ് ഗവേഷണം നടത്തിയത്. കാഴ്ച പരിമിതമെങ്കിലും ഉൾക്കാഴ്ചയുടെ കാര്യത്തിൽ മികവ് പ്രകടിപ്പിച്ച് എല്ലാവർക്കും പ്രചോദനമാവുകയാണ് 33 കാരനായ വിഷ്ണുപ്രസാദ്.