ദുരന്ത മേഖലയിലടക്കം സംസ്ഥാനത്ത് ഇന്നലെ മഴ അൽപ്പം കുറഞ്ഞെങ്കിലും രണ്ടു നാൾ കൂടി കനത്ത ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ രണ്ടുദിവസം കൂടി ജാഗ്രത പുലർത്തണമെന്നാണ് ഉന്നതതല യോഗ തീരുമാനം.
മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തമുണ്ടായത്. അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയർന്നിട്ടുള്ളു. ഇടുക്കിയിൽ 36.61 ശതമാനമാണ് വെള്ളമുള്ളത്. പന്പയിൽ 63.36 ശതമാനവും കക്കിയിൽ 38.13 ശതമാനവുമാണ് വെള്ളമുള്ളത്. കുറ്റ്യാടി, ബാണാസുരസാഗർ, പെരിങ്ങൽകുത്ത് അണക്കെട്ടുകളിലാണ് വെള്ളം നിറഞ്ഞത്. പെരിങ്ങൽകുത്തിൽ കഴിഞ്ഞവർഷം ഇതേസമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 67.03 ശതമാനമാണ്. വൈദ്യുതി ബോർഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്.
മലപ്പുറം കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര സേനയും അഗ്നിശമന സേനയും അടക്കം രംഗത്തുണ്ട്. അവിടെ തുടർന്നും ഉരുൾപൊട്ടലുകൾ ഉണ്ടായത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. മലപ്പുറം ജില്ലയിൽ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എൻജിനിയറിംഗ് വിഭാഗം, മദ്രാസ് റെജിമെന്റ്, തീരസംരക്ഷണ സേന എന്നിവയുടെ ഒരു ടീം വീതവുമുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ഒരു ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനരംഗത്തുള്ളത്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കാനും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. 12 അടി കനത്തിൽ മണ്ണുവീണ് ചെളിയായതുകൊണ്ട് രക്ഷാപ്രവർത്തനം അങ്ങേയറ്റം ദുഷ്കരമായിരിക്കുകയാണ്. ഇതാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുന്നതിന് തടസം.
രണ്ടേകാൽ ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകൾ ഫലപ്രദമായി നടത്തുക എന്ന ഉത്തരവാദിത്തം കൂടി ഇതോടെ രൂപപ്പെട്ടിരിക്കുകയാണ്.
മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തമുണ്ടായത്. അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയർന്നിട്ടുള്ളു. ഇടുക്കിയിൽ 36.61 ശതമാനമാണ് വെള്ളമുള്ളത്. പന്പയിൽ 63.36 ശതമാനവും കക്കിയിൽ 38.13 ശതമാനവുമാണ് വെള്ളമുള്ളത്. കുറ്റ്യാടി, ബാണാസുരസാഗർ, പെരിങ്ങൽകുത്ത് അണക്കെട്ടുകളിലാണ് വെള്ളം നിറഞ്ഞത്. പെരിങ്ങൽകുത്തിൽ കഴിഞ്ഞവർഷം ഇതേസമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 67.03 ശതമാനമാണ്. വൈദ്യുതി ബോർഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്.
മലപ്പുറം കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര സേനയും അഗ്നിശമന സേനയും അടക്കം രംഗത്തുണ്ട്. അവിടെ തുടർന്നും ഉരുൾപൊട്ടലുകൾ ഉണ്ടായത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. മലപ്പുറം ജില്ലയിൽ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എൻജിനിയറിംഗ് വിഭാഗം, മദ്രാസ് റെജിമെന്റ്, തീരസംരക്ഷണ സേന എന്നിവയുടെ ഒരു ടീം വീതവുമുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ഒരു ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനരംഗത്തുള്ളത്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കാനും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. 12 അടി കനത്തിൽ മണ്ണുവീണ് ചെളിയായതുകൊണ്ട് രക്ഷാപ്രവർത്തനം അങ്ങേയറ്റം ദുഷ്കരമായിരിക്കുകയാണ്. ഇതാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുന്നതിന് തടസം.
രണ്ടേകാൽ ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകൾ ഫലപ്രദമായി നടത്തുക എന്ന ഉത്തരവാദിത്തം കൂടി ഇതോടെ രൂപപ്പെട്ടിരിക്കുകയാണ്.