ആലപ്പുഴ: ജിഎസ്ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലയ്ക്കു വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ. ടിസിപിഎകെ അക്കാഡമിക്ക് കൗൺസിൽ, ജിഎസ്ടിയും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾപോലും ഓഡിറ്റിംഗിനു വിധേയമാക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് തിരുമാനം വ്യാപാര മേഖലയ്ക്കു കനത്ത പ്രഹരമാകും. വാറ്റ്കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദേശിക്കാത്തതു നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ. ബഷീർ, എം.ആർ. മണികണ്ഠൻ, വി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ജിഎസ്ടി സ്പെഷൽ ഫാക്കൽറ്റി, ചാർട്ടേഡ് അക്കൗണ്ടന്റ് എം. ഉണ്ണികൃഷ്ണൻ പഠനകളരിക്ക് നേതൃത്വം നൽകി. പതിനാല് ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.
ജിഎസ്ടിയിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾപോലും ഓഡിറ്റിംഗിനു വിധേയമാക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് തിരുമാനം വ്യാപാര മേഖലയ്ക്കു കനത്ത പ്രഹരമാകും. വാറ്റ്കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദേശിക്കാത്തതു നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ. ബഷീർ, എം.ആർ. മണികണ്ഠൻ, വി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ജിഎസ്ടി സ്പെഷൽ ഫാക്കൽറ്റി, ചാർട്ടേഡ് അക്കൗണ്ടന്റ് എം. ഉണ്ണികൃഷ്ണൻ പഠനകളരിക്ക് നേതൃത്വം നൽകി. പതിനാല് ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.