പോത്തുകല്ല് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എഡിഎം എൻ.എം. മെഹറലി നേതൃത്വം നൽകും. അപകടസ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം പോത്തുകല്ല് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിനു ശേഷം മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് വിവരങ്ങൾ അറിയിച്ചത്.
എല്ലാ ദിവസവും രാവിലെ പത്തിന്എഡിഎമ്മിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടത്തും. 15 ദുരിതാശ്വാസ ക്യാന്പുകളാണ് പോത്തുകല്ല് പഞ്ചായത്തിൽ ആകെ പ്രവർത്തിക്കുന്നത്. ആനക്കല്ലിൽ ഒരുവീടും ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്നുണ്ട്. 60 പേരാണ് അവിടെയുള്ളത്. എല്ലാ ക്യാന്പുകളിലും ആവശ്യത്തിന് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സഹായ സാധനങ്ങൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പൊതുസംഭരണ കേന്ദ്രത്തിലെത്തിക്കും. അവിടെനിന്ന് ഓരോ ക്യാന്പ് ഓഫീസർമാരും അറിയിക്കുന്നതനുസരിച്ചുള്ള സാധനങ്ങൾ വിതരണംചെയ്യും. വെള്ളം കയറി മലിനമായ വീടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി ഞായറാഴ്ചയും പെരുന്നാൾ കഴിഞ്ഞുള്ള ദിവസങ്ങളിലുമായി ചെയ്യും.
സ്ഥലത്തുനിന്നു കണ്ടെത്തുന്ന മൃതദേഹങ്ങൾ അവിടെത്തന്നെ സൗകര്യപ്രദമായ സ്ഥലത്തെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്. ഓരോ ക്യാന്പിലും അത്യാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കാൻ ക്യാന്പ് ഓഫീസർവശം 25,000 രൂപ നൽകാനും തീരുമാനിച്ചു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും ക്യാന്പ് ഓഫീസർമാരായി പ്രവർത്തിക്കുക. ആളുകളുടെ എണ്ണമനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ താത്കാലിക ശുചിമുറികൾ ക്യാന്പുകളിൽ ക്രമീകരിക്കാനും തീരുമാനമായി.
പോത്തുകല്ല് പെട്രോൾ പന്പിലേക്ക് ഒരു ലോഡ് ഇന്ധനം അത്യാവശ്യമായി എത്തിക്കാനും നിർദേശം നൽകി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നും പുറത്തുനിന്നും വരുന്ന സന്നദ്ധ സംഘടനാ പ്രവർത്തകർ ഇനി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. കഴിയുന്നതും സന്നദ്ധ പ്രവർത്തനത്തിന് പ്രത്യേക ബ്രാൻഡിലെത്തരുതെന്ന് മന്ത്രി കെ.ടി. ജലീൽ അഭ്യർഥിച്ചു.
മൊബൈൽ ടവർ പ്രവത്തന ക്ഷമമാക്കുക, റോഡുകളിലെ ചെളി നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കുക, എല്ലാ ക്യാന്പുകളിലും മതിയായ വെള്ളവും വെളിച്ചവും എത്തിക്കുക തുടങ്ങിയ കാര്യങ്ങളുംഅധികൃതർ നിർവഹിക്കുന്നുണ്ട്.
യോഗത്തിൽ മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, പി.വി. അബ്ദുൾ വഹാബ് എംപി, എം.സ്വരാജ് എംഎൽഎ, ജില്ലാ പോലീസ് മേധാവി അബ്ദുൾ കരീം, പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻ പിള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ പത്തിന്എഡിഎമ്മിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടത്തും. 15 ദുരിതാശ്വാസ ക്യാന്പുകളാണ് പോത്തുകല്ല് പഞ്ചായത്തിൽ ആകെ പ്രവർത്തിക്കുന്നത്. ആനക്കല്ലിൽ ഒരുവീടും ദുരിതാശ്വാസ ക്യാന്പായി പ്രവർത്തിക്കുന്നുണ്ട്. 60 പേരാണ് അവിടെയുള്ളത്. എല്ലാ ക്യാന്പുകളിലും ആവശ്യത്തിന് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സഹായ സാധനങ്ങൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പൊതുസംഭരണ കേന്ദ്രത്തിലെത്തിക്കും. അവിടെനിന്ന് ഓരോ ക്യാന്പ് ഓഫീസർമാരും അറിയിക്കുന്നതനുസരിച്ചുള്ള സാധനങ്ങൾ വിതരണംചെയ്യും. വെള്ളം കയറി മലിനമായ വീടുകൾ വൃത്തിയാക്കുന്ന പ്രവൃത്തി ഞായറാഴ്ചയും പെരുന്നാൾ കഴിഞ്ഞുള്ള ദിവസങ്ങളിലുമായി ചെയ്യും.
സ്ഥലത്തുനിന്നു കണ്ടെത്തുന്ന മൃതദേഹങ്ങൾ അവിടെത്തന്നെ സൗകര്യപ്രദമായ സ്ഥലത്തെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്. ഓരോ ക്യാന്പിലും അത്യാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കാൻ ക്യാന്പ് ഓഫീസർവശം 25,000 രൂപ നൽകാനും തീരുമാനിച്ചു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും ക്യാന്പ് ഓഫീസർമാരായി പ്രവർത്തിക്കുക. ആളുകളുടെ എണ്ണമനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ താത്കാലിക ശുചിമുറികൾ ക്യാന്പുകളിൽ ക്രമീകരിക്കാനും തീരുമാനമായി.
പോത്തുകല്ല് പെട്രോൾ പന്പിലേക്ക് ഒരു ലോഡ് ഇന്ധനം അത്യാവശ്യമായി എത്തിക്കാനും നിർദേശം നൽകി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നും പുറത്തുനിന്നും വരുന്ന സന്നദ്ധ സംഘടനാ പ്രവർത്തകർ ഇനി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. കഴിയുന്നതും സന്നദ്ധ പ്രവർത്തനത്തിന് പ്രത്യേക ബ്രാൻഡിലെത്തരുതെന്ന് മന്ത്രി കെ.ടി. ജലീൽ അഭ്യർഥിച്ചു.
മൊബൈൽ ടവർ പ്രവത്തന ക്ഷമമാക്കുക, റോഡുകളിലെ ചെളി നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കുക, എല്ലാ ക്യാന്പുകളിലും മതിയായ വെള്ളവും വെളിച്ചവും എത്തിക്കുക തുടങ്ങിയ കാര്യങ്ങളുംഅധികൃതർ നിർവഹിക്കുന്നുണ്ട്.
യോഗത്തിൽ മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, പി.വി. അബ്ദുൾ വഹാബ് എംപി, എം.സ്വരാജ് എംഎൽഎ, ജില്ലാ പോലീസ് മേധാവി അബ്ദുൾ കരീം, പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരൻ പിള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.