ആലപ്പുഴ: കളക്ടറേറ്റ് ഉള്‍പ്പെടെ ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കിത്തുടങ്ങി. ഇന്നലെ രാവിലെ ജീവനക്കാര്‍ പഞ്ചിംഗ് രേഖപ്പെടുത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്.
മിക്കവരും പതിവിലും നേരത്തെ ഇന്നലെ ഒാഫീസുകളിൽ ഹാജരായി. പഞ്ചിംഗിനോടുള്ള ജീവനക്കാരുടെ ബഹുമാനം വരുംദിവസങ്ങളിലും തുടരുമോയെന്ന ആകാംക്ഷയിലാണ് അധികൃതരും നാട്ടുകാരും. കളക്ടറേറ്റിലെ പഞ്ചിംഗ് നടപടികളുടെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. സന്തോഷ്കുമാര്‍ നിര്‍വഹിച്ചു.
11 മെഷീനുകൾ
സിവില്‍ സ്റ്റേഷനിലേക്ക് ആകെ 11 മെഷീനുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അഞ്ചു മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലെ എല്ലാ വകുപ്പുകള്‍ക്കും ഇവിടെ പഞ്ച് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
ആരംഭ ഘട്ടത്തില്‍ പഞ്ചിംഗ് രേഖപ്പെടുത്തുന്നത് ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാം ഘട്ടത്തില്‍ ജീവനക്കാര്‍ക്കു കാര്‍ഡ് നല്‍കും.
300 മിനിറ്റ് ഗ്രേസ് ടൈം
കെല്‍ട്രോണിനാണ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള ചുമതല. ഇതോടെ കളക്ടറേറ്റിലെ പ്രവര്‍ത്തന സമയം 10.15 മുതല്‍ 5.15 വരെയായി. ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. എല്ലാ മാസവും 16ന് തുടങ്ങി അടുത്ത മാസം 15 വരെയാണ് മോണിട്ടറിംഗ് സമയം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കാൻ നടപടിയെടുത്തുവരികയാണ്. ഉദ്ഘാടന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, എഡിസിഡി ഷിന്‍സ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
മിക്കവരും പതിവിലും നേരത്തെ ഇന്നലെ ഒാഫീസുകളിൽ ഹാജരായി. പഞ്ചിംഗിനോടുള്ള ജീവനക്കാരുടെ ബഹുമാനം വരുംദിവസങ്ങളിലും തുടരുമോയെന്ന ആകാംക്ഷയിലാണ് അധികൃതരും നാട്ടുകാരും. കളക്ടറേറ്റിലെ പഞ്ചിംഗ് നടപടികളുടെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. സന്തോഷ്കുമാര്‍ നിര്‍വഹിച്ചു.
11 മെഷീനുകൾ
സിവില്‍ സ്റ്റേഷനിലേക്ക് ആകെ 11 മെഷീനുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അഞ്ചു മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലെ എല്ലാ വകുപ്പുകള്‍ക്കും ഇവിടെ പഞ്ച് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
ആരംഭ ഘട്ടത്തില്‍ പഞ്ചിംഗ് രേഖപ്പെടുത്തുന്നത് ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാം ഘട്ടത്തില്‍ ജീവനക്കാര്‍ക്കു കാര്‍ഡ് നല്‍കും.
300 മിനിറ്റ് ഗ്രേസ് ടൈം
കെല്‍ട്രോണിനാണ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള ചുമതല. ഇതോടെ കളക്ടറേറ്റിലെ പ്രവര്‍ത്തന സമയം 10.15 മുതല്‍ 5.15 വരെയായി. ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും. എല്ലാ മാസവും 16ന് തുടങ്ങി അടുത്ത മാസം 15 വരെയാണ് മോണിട്ടറിംഗ് സമയം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കാൻ നടപടിയെടുത്തുവരികയാണ്. ഉദ്ഘാടന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, എഡിസിഡി ഷിന്‍സ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി, എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.