കനത്തമഴയിൽ ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് എത്തിയത്. ഇവർ പ്രഥാമിക തെരച്ചിൽ പൂർത്തിയാക്കി കൂടുതൽ നടപടികളിലേക്ക് കടന്നെന്നാണ് വിവരം. കവളപ്പാറയിൽ ഇതുവരെ ഒൻപതു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇവിടെ ഇനിയും 54 പേരെകൂടി കണ്ടെത്താനുണ്ടെന്നാണ് വിവരങ്ങൾ. 20ലധികം കുട്ടികളും കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, പ്രദേശവാസികളിൽ ചിലർ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തെരച്ചിലിനിടെ വീണ്ടും ഉരുൾപൊട്ടലുകൾ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതൽ തെരച്ചിലിന് ഇത് വിഘാതമാവുകയും ചെയ്തിരുന്നു.
ഇവിടെ ഇനിയും 54 പേരെകൂടി കണ്ടെത്താനുണ്ടെന്നാണ് വിവരങ്ങൾ. 20ലധികം കുട്ടികളും കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, പ്രദേശവാസികളിൽ ചിലർ അവരുടെ ബന്ധുക്കളെ തേടി ഇടിഞ്ഞ കുന്നിന്റെ പലഭാഗങ്ങളിലായി തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തെരച്ചിലിനിടെ വീണ്ടും ഉരുൾപൊട്ടലുകൾ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൂടുതൽ തെരച്ചിലിന് ഇത് വിഘാതമാവുകയും ചെയ്തിരുന്നു.