+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജയിലുകളിൽ നിന്ന് ചപ്പാത്തി

പ്രളയത്തിൽ എല്ലാം തകർന്നു ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു വിശപ്പകറ്റാൻ ജയിലുകളിൽ നിന്ന് എത്തിക്കുന്നു ചപ്പാത്തിയും കറിയും. ചില ജില്ലകളിലെ ദുരിതാ
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജയിലുകളിൽ നിന്ന് ചപ്പാത്തി
പ്രളയത്തിൽ എല്ലാം തകർന്നു ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കു വിശപ്പകറ്റാൻ ജയിലുകളിൽ നിന്ന് എത്തിക്കുന്നു ചപ്പാത്തിയും കറിയും. ചില ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ബിരിയാണി വിളന്പാനും ഇവർക്കാകുന്നുണ്ട്.

ഇന്നലെ അഞ്ചു ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിലാണ് ജയിലിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങൾ എത്തിച്ചത്.

ഓരോയിടത്തു നിന്നു ലഭിക്കുന്ന ഓർഡർ അനുസരിച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാനാണു നിർദേശം നൽകിയിട്ടുള്ളത്. കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിൽ നിന്നും ജില്ലാ- ഓപ്പണ്‍ ജയിലുകളിൽ നിന്നുമുള്ള ഭക്ഷണ സാധനങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിക്കുന്നത്. ജയിൽ ഡിജിപി ഋഷിരാജ്സിംഗിന്‍റെ നിർദേശത്തെ തുടർന്നു വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാന്പുകൾക്ക് ആവശ്യമായ ഭക്ഷണ പാക്കറ്റുകൾ നൽകി തുടങ്ങിയത്. വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 10,000 ചപ്പാത്തിയും കറിയും തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് 5,000 ചപ്പാത്തിയും വെജിറ്റബിൾ കറിയും എത്തിക്കാനായതായി ഋഷിരാജ്സിംഗ് പറഞ്ഞു.

ഇന്നലെ തഹസിൽദാർമാർ അറിയിക്കുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാനാണു നിർദേശം. ഇന്നലെ തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിലെ ക്യാമ്പുകളിലാണ് ഭക്ഷണ സാധനങ്ങൾ വിതരണം നടത്തിയത്. കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ നിന്ന് ബിരിയാണി തയാറാക്കി കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തയാറാക്കിയ ചപ്പാത്തിയും കറിയും ഈ ജില്ലയിലെ ക്യാന്പുകളിൽ വിതരണം നടത്തി. കണ്ണൂരിൽ 91 ദുരിതാശ്വാസ ക്യാന്പുകളിലായി 8700 പേരാണ് കഴിയുന്നത്.

കോഴിക്കോട്, എറണാകുളം ജില്ലാ ജയിലുകൾ അടക്കമുള്ളിടത്തു നിന്നും ഭക്ഷണ സാധനങ്ങൾ എത്തിക്കാനായി. വരും ദിവസങ്ങളിലും പദ്ധതി തുടരാനാണ് ജയിൽ അധികൃതരുടെ തീരുമാനം.
More in All :