മങ്കൊമ്പ് : ഇരുമ്പനം പാടശേഖരത്തിലെ മടവീഴചയെത്തുടർന്ന് റോഡിൽ വെള്ളം കയറിയതുമൂലം നിർത്തിവച്ച കൈനകരി ജംഗ്ഷൻ മുതൽ പഞ്ചായത്ത് കടവ് വരെയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് കോൺഗ്രസ് 11 ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡിൽ വെള്ളം ഇറങ്ങിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും സർവീസ് പുന:സ്ഥാപിക്കാത്തത് പ്രദേശത്തെ ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. കൈനകരി പഞ്ചായത്തിലെ ജനങ്ങൾ ആലപ്പുഴയ്ക്കു പോകണമെങ്കിൽ ഒരാൾക്ക് 300 രൂപായോളോം ചെലവഴിക്കേണ്ട അവസ്ഥയാണ്. പ്രദേശവാസികളുടെ ദുരിതം ഭരണാധികാരികൾ മനസിലാക്കണം. സർവീസ് അടിയന്തരമായി ആരംഭിക്കുന്നതിനു അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും കെഎസ്ആർടിസി ഡയറക്ടർക്ക് കത്ത് നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പട്ടണം യോഗം ഉദ്ഘാടനം ചെയ്തു. ദീപാ ശക്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.ലോനപ്പൻ, ശക്തി കൃഷ്ണൻ, പി.എൻ. രവീന്ദ്രൻ, സിനീഷ് പുത്തൻപറമ്പ് സുധായകൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
റോഡിൽ വെള്ളം ഇറങ്ങിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും സർവീസ് പുന:സ്ഥാപിക്കാത്തത് പ്രദേശത്തെ ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. കൈനകരി പഞ്ചായത്തിലെ ജനങ്ങൾ ആലപ്പുഴയ്ക്കു പോകണമെങ്കിൽ ഒരാൾക്ക് 300 രൂപായോളോം ചെലവഴിക്കേണ്ട അവസ്ഥയാണ്. പ്രദേശവാസികളുടെ ദുരിതം ഭരണാധികാരികൾ മനസിലാക്കണം. സർവീസ് അടിയന്തരമായി ആരംഭിക്കുന്നതിനു അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും കെഎസ്ആർടിസി ഡയറക്ടർക്ക് കത്ത് നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പട്ടണം യോഗം ഉദ്ഘാടനം ചെയ്തു. ദീപാ ശക്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.ലോനപ്പൻ, ശക്തി കൃഷ്ണൻ, പി.എൻ. രവീന്ദ്രൻ, സിനീഷ് പുത്തൻപറമ്പ് സുധായകൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.