ആലപ്പുഴ: ആലപ്പുഴയിലെ സി പിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തില്‍ രണ്ടുപേര്ക്കെതിരേകൂടി നടപടി. വലിയമരം പടിഞ്ഞാറ് ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണൻ,സിനാഫ് എന്നിവർക്കെതിരേയാണ് നടപടി.വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് സിനാഫിനെതിരായ നടപടി. ഇതേ കേസിലെ പ്രതിയായ ഇജാസിനെ നഗരസഭാ കൗൺസിലർ ഷാനവാസിന്റെ ലോറിയില്‍ ലഹരി കടത്തിയതിന് നേരത്തേ പുറത്താക്കിരുന്നു.
സിനാഫിനെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് സിനാഫിനെതിരായ നടപടി. ഇതേ കേസിലെ പ്രതിയായ ഇജാസിനെ നഗരസഭാ കൗൺസിലർ ഷാനവാസിന്റെ ലോറിയില്‍ ലഹരി കടത്തിയതിന് നേരത്തേ പുറത്താക്കിരുന്നു.