അമ്പലപ്പുഴ: ജില്ലയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ പിടിമുറുക്കുന്നതിനിടെ വളഞ്ഞവഴിയില്‍ സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി ബ്രാഞ്ച് സെക്രട്ടറി പൊതുവഴി കൈയേറി മതില്‍കെട്ടി. ഇത് പാര്‍ട്ടിക്കുള്ളിലും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി തെക്ക് ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് നാട്ടുകാരുടെയും പാര്‍ട്ടിക്കുള്ളില്‍ നിന്നും വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
കായ്പ്പള്ളി ക്ഷേത്രത്തിന് പിന്‍ഭാഗത്തുവരെ എത്തുന്ന പുറംമ്പോക്ക് സ്ഥലമാണ് 3 മീറ്റര്‍ വീതിയില്‍ നാട്ടുകാര്‍ വഴിയാക്കിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പകുതിയിലേറെ ഭാഗംവഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അറുപതോളം കുടുംബങ്ങള്‍ക്ക് പ്രധാന റോഡില്‍ എത്തുന്ന പൊതുവഴിക്കരികിലെ താമസക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇയാളുടെ വീടിന് സമീപം വഴിയടച്ച് മതില് കെട്ടാൻ ഒരുങ്ങുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ പാര്‍ട്ടി ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴിതടസപ്പെടുത്താനുള്ള ഉറച്ചതീരുമാനത്തിലായിരുന്നു ഇയാൾ.
അമ്പലപ്പുഴ പോലീസിന് നല്കിയ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി പുറമ്പോക്ക് ഭൂമി കയ്യേറിയാണ് മതില് കെട്ടുന്നതെന്ന് മനസിലാക്കി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. എങ്കിലും പുറംപോക്ക് ഭൂമി വിട്ടുകൊടുക്കാന്‍ ഇയാള്‍ തയാറായില്ല. പുറമ്പോക്കു ഭൂമി തങ്ങൾക്കു വഴി നടക്കാൻ നൽകണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുറമ്പോക്കായ ഈ ഭൂമി പഞ്ചായത്ത് വഴിയായി നൽകുന്നത്. ഇതാണ് സിപിഎം നേതാവ് വഴിയടച്ച് കൈയേറിയത്.
ഇതോടെ നിരവധി കുടുംബങ്ങൾക്കാണ് വഴിയില്ലാതാകുന്നത്. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിലും എതിർപ്പിന്റെ പുക ഉയരുന്നുണ്ടെങ്കിലും ഏരിയ സെക്രട്ടറി ഇയാൾക്ക് പിൻതുണയുമായി രംഗത്തുള്ളത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
കായ്പ്പള്ളി ക്ഷേത്രത്തിന് പിന്‍ഭാഗത്തുവരെ എത്തുന്ന പുറംമ്പോക്ക് സ്ഥലമാണ് 3 മീറ്റര്‍ വീതിയില്‍ നാട്ടുകാര്‍ വഴിയാക്കിയത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പകുതിയിലേറെ ഭാഗംവഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അറുപതോളം കുടുംബങ്ങള്‍ക്ക് പ്രധാന റോഡില്‍ എത്തുന്ന പൊതുവഴിക്കരികിലെ താമസക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇയാളുടെ വീടിന് സമീപം വഴിയടച്ച് മതില് കെട്ടാൻ ഒരുങ്ങുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ പാര്‍ട്ടി ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴിതടസപ്പെടുത്താനുള്ള ഉറച്ചതീരുമാനത്തിലായിരുന്നു ഇയാൾ.
അമ്പലപ്പുഴ പോലീസിന് നല്കിയ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി പുറമ്പോക്ക് ഭൂമി കയ്യേറിയാണ് മതില് കെട്ടുന്നതെന്ന് മനസിലാക്കി നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. എങ്കിലും പുറംപോക്ക് ഭൂമി വിട്ടുകൊടുക്കാന്‍ ഇയാള്‍ തയാറായില്ല. പുറമ്പോക്കു ഭൂമി തങ്ങൾക്കു വഴി നടക്കാൻ നൽകണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുറമ്പോക്കായ ഈ ഭൂമി പഞ്ചായത്ത് വഴിയായി നൽകുന്നത്. ഇതാണ് സിപിഎം നേതാവ് വഴിയടച്ച് കൈയേറിയത്.
ഇതോടെ നിരവധി കുടുംബങ്ങൾക്കാണ് വഴിയില്ലാതാകുന്നത്. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിലും എതിർപ്പിന്റെ പുക ഉയരുന്നുണ്ടെങ്കിലും ഏരിയ സെക്രട്ടറി ഇയാൾക്ക് പിൻതുണയുമായി രംഗത്തുള്ളത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.