മാന്നാർ: വിധവയായ അറുപതുകാരിയെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമം. അയൽവാസിയും സഹായിയുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനൂർ കിഴക്കും മുറി തൈത്തറയിൽ മറിയ(65)ത്തെയാണ് കഴുത്തു കത്തികൊണ്ട് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മറിയത്തിനന്റെ സഹായിയും സമീപവാസിയുമായ ബുധനൂർ കിഴക്കും മുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടൻ(മനു - 43 )നെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുക യായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിയിൽനിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയത്തിന്റെ വീട്ടിൽ കഴിഞ്ഞ നാലു മാസമായി സഹായിയായി നിന്നിരുന്നത് മണിക്കുട്ടനാണ്. വെള്ളിയാഴ്ച രാത്രി മദ്യ ലഹരിയിൽ എത്തിയ പ്രതിയും മറിയവുമായി നടന്ന തർക്കത്തിനിടെകത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.
കഴുത്തിനു ഗുരുതരമായി മുറിവേറ്റ മറിയം പരുമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, എസ്ഐ ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർ മാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിതാ സിവിൽ പോലിസ് ഓഫീസർ സ്വർണരേഖ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനൂർ കിഴക്കും മുറി തൈത്തറയിൽ മറിയ(65)ത്തെയാണ് കഴുത്തു കത്തികൊണ്ട് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മറിയത്തിനന്റെ സഹായിയും സമീപവാസിയുമായ ബുധനൂർ കിഴക്കും മുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടൻ(മനു - 43 )നെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുക യായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിയിൽനിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയത്തിന്റെ വീട്ടിൽ കഴിഞ്ഞ നാലു മാസമായി സഹായിയായി നിന്നിരുന്നത് മണിക്കുട്ടനാണ്. വെള്ളിയാഴ്ച രാത്രി മദ്യ ലഹരിയിൽ എത്തിയ പ്രതിയും മറിയവുമായി നടന്ന തർക്കത്തിനിടെകത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.
കഴുത്തിനു ഗുരുതരമായി മുറിവേറ്റ മറിയം പരുമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, എസ്ഐ ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർ മാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, ഹരിപ്രസാദ്, വനിതാ സിവിൽ പോലിസ് ഓഫീസർ സ്വർണരേഖ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.