അമ്പലപ്പുഴ: ചോരമണം മാറാത്ത റെയിൽവേ മേൽപ്പാലം. ഒരു അപകടം പോലും ഇവിടെയുണ്ടാകാത്ത ദിവസങ്ങളില്ല. മേൽപ്പാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങളിൽ വില്ലനാകുന്നത്. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വലുതാകുന്ന കുഴികൾ നിരവധി ജീവനുകളാണെടുത്തിരിക്കുന്നത്.
750 മീറ്ററോളം നീളമുള്ള മേൽപ്പാലത്തിൽ പലയിടങ്ങളിലായി വലിയ കുഴികളാണുള്ളത്. ഇരുചക്ര വാഹനക്കാരാണ് ഈ കുഴികളിൽപ്പെട്ട് വലയുന്നത്. പല ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇവിടുത്തെ വഴിവിളക്കുകളും തെളിയാറില്ല. അപകട ദിവസവും മേൽപ്പാലത്തിലെ 60 ഓളം വഴിവിളക്കുകൾ കണ്ണടച്ചിരുന്നു.
750 മീറ്ററോളം നീളമുള്ള മേൽപ്പാലത്തിൽ പലയിടങ്ങളിലായി വലിയ കുഴികളാണുള്ളത്. ഇരുചക്ര വാഹനക്കാരാണ് ഈ കുഴികളിൽപ്പെട്ട് വലയുന്നത്. പല ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇവിടുത്തെ വഴിവിളക്കുകളും തെളിയാറില്ല. അപകട ദിവസവും മേൽപ്പാലത്തിലെ 60 ഓളം വഴിവിളക്കുകൾ കണ്ണടച്ചിരുന്നു.