ലണ്ടൻ: യൂറോപ്യൻ യൂണിയനിലോ യുഎസിലോ പൂർണമായി വാക്സിനേഷൻ ലഭിച്ച ആളുകൾ ഒരു ആന്പർ ലിസ്റ്റ് രാജ്യത്ത് നിന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ വരുന്പോൾ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ബോറിസ് ജോണ്സണ് സർക്കാർ അറിയിച്ചു. നിയമം ഓഗസ്റ്റ് 2 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. നിലവിൽ, യുകെയിൽ വാക്സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ ഫ്രാൻസ് ഒഴികെയുള്ള ആന്പർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്പോൾ ക്വാറന്റൈൻ ഒഴിവാക്കാൻ കഴിയൂ.
അതേസമയം യൂറോപ്യൻ യൂണിയനോ യുഎസോ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് പൂർണമായും വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ഇത് ബാധകമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
യാത്രക്കാർ എത്തിയതിനുശേഷം രണ്ടാം ദിവസം ലാറ്ററൽ ഫ്ളോ അല്ലെങ്കിൽ പിസിആർ ടെസ്റ്റും നടത്തേണ്ടതുണ്ട്. 18 വയസിന് താഴെയുള്ളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും, യാത്രാ നിയമങ്ങളുടെ പുതുക്കലിന്റെ ഭാഗമായി ന്ധഅടുത്ത ആഴ്ച അവസാനംന്ധ ഇക്കാര്യം വീണ്ടും അവലോകനം ചെയ്യുമെന്ന് ഷാപ്സ് പറഞ്ഞു. കോമണ്‍വെൽത്ത്, ഏഷ്യൻ രാജ്യങ്ങൾക്ക് സംഭാവന നൽകാൻ ഉദ്ദേശിക്കുന്ന 100 ദശലക്ഷം വാക്സിനുകൾ യുകെ പുറത്തിറക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി അല്ലെങ്കിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച വാക്സിൻ അവർ എടുക്കേണ്ടതുണ്ട്. പുതിയ മാർഗനിർദ്ദേശത്തോടെ അന്താരാഷ്ട്ര ക്രൂയിസുകൾക്ക് ഒരിക്കൽ കൂടി ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെടാനാവു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അതേസമയം യൂറോപ്യൻ യൂണിയനോ യുഎസോ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് പൂർണമായും വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ഇത് ബാധകമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
യാത്രക്കാർ എത്തിയതിനുശേഷം രണ്ടാം ദിവസം ലാറ്ററൽ ഫ്ളോ അല്ലെങ്കിൽ പിസിആർ ടെസ്റ്റും നടത്തേണ്ടതുണ്ട്. 18 വയസിന് താഴെയുള്ളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കും, യാത്രാ നിയമങ്ങളുടെ പുതുക്കലിന്റെ ഭാഗമായി ന്ധഅടുത്ത ആഴ്ച അവസാനംന്ധ ഇക്കാര്യം വീണ്ടും അവലോകനം ചെയ്യുമെന്ന് ഷാപ്സ് പറഞ്ഞു. കോമണ്‍വെൽത്ത്, ഏഷ്യൻ രാജ്യങ്ങൾക്ക് സംഭാവന നൽകാൻ ഉദ്ദേശിക്കുന്ന 100 ദശലക്ഷം വാക്സിനുകൾ യുകെ പുറത്തിറക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി അല്ലെങ്കിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച വാക്സിൻ അവർ എടുക്കേണ്ടതുണ്ട്. പുതിയ മാർഗനിർദ്ദേശത്തോടെ അന്താരാഷ്ട്ര ക്രൂയിസുകൾക്ക് ഒരിക്കൽ കൂടി ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെടാനാവു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ