ബെർലിൻ: നോർത്ത് റൈൻവെസ്റ്റ് ഫാലിയയിലെ വെള്ളപ്പൊക്ക ദുരിതമേഖല ചാൻസലർ അംഗല മെർക്കൽ സന്ദർശിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ നാശനഷ്ടത്തിന്റെ ഫലമായി 170ൽ അധികം ആളുകളാണ് മരിച്ചത്. പക്ഷേ ഇനിയും കണക്കുകൂട്ടാത്ത ഡസൻ കണക്കിന് ആളുകളെ കണ്ടെത്താനാവാതെ മരണസംഖ്യ ഉയരുമെന്നാണ് സാഹചര്യങ്ങൾ പറയുന്നത്. സഹായ സംഘടനകളുമായും മറ്റു ആളുകളുമായി സംസാരിച്ച ശേഷമാണ് മെർക്കൽ ഇക്കാര്യം സൂചിപ്പിച്ചത്.
ചാൻസലറിനൊപ്പം നോർത്ത് റൈൻവെസ്റ്റ്്ഫാലിയയുടെ സംസ്ഥാന മുഖ്യമന്ത്രിയും സിഡിയുവിന്റെ ചാൻസലറി സ്ഥാനാർഥിയുമായ അർമിൻ ലാഷെറ്റും ഉണ്ടായിരുന്നു. ബാഡ് മുണ്സ്റെറർഐഫലിലെ ഒരു ഭക്ഷ്യ ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ചു. നേരത്തെ ലാഷെറ്റിനൊപ്പം മെർക്കൽ റൈൻലാൻഡ് ഫാൽസിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ഫാൽസിൽ 123 പേരും, നോർത്ത് റൈൻവെസ്റ്റ്്ഫാലിയയിൽ ചൊവ്വാഴ്ച രാവിലെയോടെ മരണസംഖ്യ 47 ആയി, ആകെ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. എന്നാൽ ഡസൻ കണക്കിന് എണ്ണം ഇപ്പോഴും രണ്ട് സംസ്ഥാനങ്ങളിലും കണക്കാക്കപ്പെട്ടിട്ടില്ല, അതിനാൽ ഈ എണ്ണം ഇനിയും ഉയർന്നേക്കും. 763 പേർക്കാണ് പരിക്കേറ്റത്. 300 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ജർമ്മൻ വെള്ളപ്പൊക്കക്കെടുതിയിൽ അകപ്പെട്ടവർക്കായി ചാൻസലർ മെർക്കൽ സാന്പത്തിക സഹായം വാഗ്ദാനം ചെയ്തു. പ്രളയബാധിതർക്ക് 400 ദശലക്ഷം യൂറോയാണ് പാക്കേജ്. അടിയന്തര സഹായം മെർക്കൽ വാഗ്ദാനം ചെയ്യുന്നു.
ദുരിതബാധിത പ്രദേശത്തിനായി ഒരു വലിയ ധനസഹായ പാക്കേജ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, പണം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ സർക്കാർ അതിന്റെ എല്ലാ കഴിവും ചെയ്യുമെന്ന് മെർക്കൽ പറഞ്ഞു.
വെള്ളപ്പൊക്ക പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം ജർമൻ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്ന്ധ അവർ പറഞ്ഞു. അതേസമയം, പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിനെ ജർമൻ ഉന്നത ഉദ്യോഗസ്ഥർ ന്യായീകരിച്ചു. രാജ്യത്തെ കടുത്ത പ്രദേശങ്ങളിൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാൻ അവർ വേണ്ടത്ര ചെയ്തില്ലെന്ന വിമർശനം തള്ളിക്കളഞ്ഞു.
ജർമൻ സന്നദ്ധ സംഘടനയായ കാരിത്താസ് രാജ്യത്തെ പ്രളയബാധിതർക്ക് ഒന്നര മില്യൻ യൂറോയുടെ സഹായങ്ങളെത്തിക്കും. ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നും, അടിയന്തരമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംഘടന അറിയിച്ചു.
അതേസമയം, പ്രളയദുരിതത്തിൽപ്പെട്ടവരെ കുടുക്കാൻ സമാന്തരമായി ഓണ്ലൈൻ തട്ടിപ്പു നടത്തുന്നവർക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പലരും യഥാർഥത്തിൽ ദുരിതമനുഭവിക്കാതെ തകർന്ന കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി ധനശേഖരണം നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇനി എസ്എംഎസ് വഴിയായി മുന്നറിയിപ്പെത്തും
ദുരന്ത മുന്നറിയിപ്പായി ജർമനിയിൽ എസ്എംഎസ് സാധ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആൻഡ്രിയാസ് ഷൊയർ സ്കീയർ അറിയിച്ചു. മൊബൈൽ ഫോണ് ദാതാക്കൾ വഴി പൗര·ാർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ സെല്ലുലാർ നെറ്റ്വർക്ക് പരാജയപ്പെടുന്നതിനുമുന്പ്, ടൈഡൽ തരംഗം ഇൻഫ്രാസ്ട്രക്ചറിനെ നശിപ്പിക്കുന്നതിന് മുന്പ് പൗര·ാർക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകും. ബുധനാഴ്ച മുതൽ വ്യാഴം വരെ രാത്രിയിൽ നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ്പാലറ്റിനേറ്റ് എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്ക അപകടത്തെക്കുറിച്ച് അധികൃതർ അറിയിച്ചിരുന്നത് യഥാസ്ഥാനങ്ങളിൽ എത്തിയിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചാൻസലറിനൊപ്പം നോർത്ത് റൈൻവെസ്റ്റ്്ഫാലിയയുടെ സംസ്ഥാന മുഖ്യമന്ത്രിയും സിഡിയുവിന്റെ ചാൻസലറി സ്ഥാനാർഥിയുമായ അർമിൻ ലാഷെറ്റും ഉണ്ടായിരുന്നു. ബാഡ് മുണ്സ്റെറർഐഫലിലെ ഒരു ഭക്ഷ്യ ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ചു. നേരത്തെ ലാഷെറ്റിനൊപ്പം മെർക്കൽ റൈൻലാൻഡ് ഫാൽസിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ഫാൽസിൽ 123 പേരും, നോർത്ത് റൈൻവെസ്റ്റ്്ഫാലിയയിൽ ചൊവ്വാഴ്ച രാവിലെയോടെ മരണസംഖ്യ 47 ആയി, ആകെ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. എന്നാൽ ഡസൻ കണക്കിന് എണ്ണം ഇപ്പോഴും രണ്ട് സംസ്ഥാനങ്ങളിലും കണക്കാക്കപ്പെട്ടിട്ടില്ല, അതിനാൽ ഈ എണ്ണം ഇനിയും ഉയർന്നേക്കും. 763 പേർക്കാണ് പരിക്കേറ്റത്. 300 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ജർമ്മൻ വെള്ളപ്പൊക്കക്കെടുതിയിൽ അകപ്പെട്ടവർക്കായി ചാൻസലർ മെർക്കൽ സാന്പത്തിക സഹായം വാഗ്ദാനം ചെയ്തു. പ്രളയബാധിതർക്ക് 400 ദശലക്ഷം യൂറോയാണ് പാക്കേജ്. അടിയന്തര സഹായം മെർക്കൽ വാഗ്ദാനം ചെയ്യുന്നു.
ദുരിതബാധിത പ്രദേശത്തിനായി ഒരു വലിയ ധനസഹായ പാക്കേജ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, പണം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ സർക്കാർ അതിന്റെ എല്ലാ കഴിവും ചെയ്യുമെന്ന് മെർക്കൽ പറഞ്ഞു.
വെള്ളപ്പൊക്ക പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം ജർമൻ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്ന്ധ അവർ പറഞ്ഞു. അതേസമയം, പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിനെ ജർമൻ ഉന്നത ഉദ്യോഗസ്ഥർ ന്യായീകരിച്ചു. രാജ്യത്തെ കടുത്ത പ്രദേശങ്ങളിൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാൻ അവർ വേണ്ടത്ര ചെയ്തില്ലെന്ന വിമർശനം തള്ളിക്കളഞ്ഞു.
ജർമൻ സന്നദ്ധ സംഘടനയായ കാരിത്താസ് രാജ്യത്തെ പ്രളയബാധിതർക്ക് ഒന്നര മില്യൻ യൂറോയുടെ സഹായങ്ങളെത്തിക്കും. ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നും, അടിയന്തരമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംഘടന അറിയിച്ചു.
അതേസമയം, പ്രളയദുരിതത്തിൽപ്പെട്ടവരെ കുടുക്കാൻ സമാന്തരമായി ഓണ്ലൈൻ തട്ടിപ്പു നടത്തുന്നവർക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പലരും യഥാർഥത്തിൽ ദുരിതമനുഭവിക്കാതെ തകർന്ന കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി ധനശേഖരണം നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇനി എസ്എംഎസ് വഴിയായി മുന്നറിയിപ്പെത്തും
ദുരന്ത മുന്നറിയിപ്പായി ജർമനിയിൽ എസ്എംഎസ് സാധ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആൻഡ്രിയാസ് ഷൊയർ സ്കീയർ അറിയിച്ചു. മൊബൈൽ ഫോണ് ദാതാക്കൾ വഴി പൗര·ാർക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ സെല്ലുലാർ നെറ്റ്വർക്ക് പരാജയപ്പെടുന്നതിനുമുന്പ്, ടൈഡൽ തരംഗം ഇൻഫ്രാസ്ട്രക്ചറിനെ നശിപ്പിക്കുന്നതിന് മുന്പ് പൗര·ാർക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകും. ബുധനാഴ്ച മുതൽ വ്യാഴം വരെ രാത്രിയിൽ നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ്പാലറ്റിനേറ്റ് എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്ക അപകടത്തെക്കുറിച്ച് അധികൃതർ അറിയിച്ചിരുന്നത് യഥാസ്ഥാനങ്ങളിൽ എത്തിയിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ