ബെർലിൻ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടരുകയാണ് ജർമനിയിൽ. എന്നാൽ, വാക്സിനേഷനുള്ള അവസരങ്ങൾ റദ്ദാക്കുന്ന പ്രവണത വർധിച്ചുവരുകയും ചെയ്യുന്നു.
വാക്സിനേഷനോട് ജനങ്ങൾക്കിടയിൽ വളർന്നു വരുന്ന വിമുഖത അകറ്റുന്നതിന് വിവിധ പ്രചാരണ പരിപാടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും ടിവി പരസ്യങ്ങളും ഓണ്‍ലൈൻ പരസ്യങ്ങളും നൽകുന്നതിനായി 25 മില്യൻ യൂറോയും ചെലവാക്കിക്കഴിഞ്ഞു.
നിലവിൽ രാജ്യത്തെ ജനങ്ങളിൽ 56 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, രണ്ടു ഡോസും സ്വീകരിച്ചത് 39 ശതമാനം പേർ മാത്രം. 60-65 ശതമാനം പേരെങ്കിലും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ വൈറസ് ബാധയ്ക്കെതിരേ സാമൂഹിക പ്രതിരോധം ആർജിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വാക്സിനേഷനോട് ജനങ്ങൾക്കിടയിൽ വളർന്നു വരുന്ന വിമുഖത അകറ്റുന്നതിന് വിവിധ പ്രചാരണ പരിപാടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും ടിവി പരസ്യങ്ങളും ഓണ്‍ലൈൻ പരസ്യങ്ങളും നൽകുന്നതിനായി 25 മില്യൻ യൂറോയും ചെലവാക്കിക്കഴിഞ്ഞു.
നിലവിൽ രാജ്യത്തെ ജനങ്ങളിൽ 56 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, രണ്ടു ഡോസും സ്വീകരിച്ചത് 39 ശതമാനം പേർ മാത്രം. 60-65 ശതമാനം പേരെങ്കിലും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ വൈറസ് ബാധയ്ക്കെതിരേ സാമൂഹിക പ്രതിരോധം ആർജിക്കാൻ സാധിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ