ബെർലിൻ: കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച ഇന്ത്യ, ബ്രിട്ടൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജർമനി പിൻവലിച്ചു. ഇന്ത്യ, നേപ്പാൾ, റഷ്യ, പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ 7 മുതലാണ് യാത്രാനുമതി പ്രാബല്യത്തിൽ വരിക.
കോറോണ വൈറസിെൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായാണ് ജർമനി വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റു രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 26 മുതൽ ഇന്ത്യയിൽനിന്നുള്ളവർക്ക് ജർമനിയിൽ പ്രവേശന വിലക്ക് നിലനിൽക്കുകയാണ്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടൻ സന്ദർശിച്ച വേളയിൽ ചാൻസലർ ആംഗല മെർക്കലും സൂചന നൽകിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കോറോണ വൈറസിെൻറ പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായാണ് ജർമനി വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റു രാജ്യക്കാർക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ് സ്ഫാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 26 മുതൽ ഇന്ത്യയിൽനിന്നുള്ളവർക്ക് ജർമനിയിൽ പ്രവേശന വിലക്ക് നിലനിൽക്കുകയാണ്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടൻ സന്ദർശിച്ച വേളയിൽ ചാൻസലർ ആംഗല മെർക്കലും സൂചന നൽകിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ