മാഞ്ചസ്റ്റർ: ജീവിതപ്രശ്നങ്ങളിൽ ഈശോയിൽ നിന്നും വേർപെട്ടുപോകാതെ ഉള്ളുതുറന്ന് ഈശോയോടു ചോദിക്കുന്ന മനോഭാവം വളർത്തിയെടുക്കുവാൻ മാർ ജോസഫ് ശ്രാന്പിക്കൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. മാഞ്ചസ്റ്റർ തിരുനാളിൽ മുഖ്യ കാർമികനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിനുവേണ്ടി സഹിക്കുവാനും ത്യജിക്കുവാനും തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർ ജോസഫ് ശ്രാന്പിക്കൽ തിരുനാൾ കുർബാനയിൽ മുഖ്യ കാർമ്മികനായപ്പോൾ മാഞ്ചസ്റ്റർ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ.നിക്ക് കെണ്, ഫാ:ജോ.മൂലേച്ചെരി എന്നിവർ എന്നിവർ സഹകാർമികരായി.
രാവിലെ പത്തിന് അഭിവന്ദ്യ പിതാവും വൈദീകരുംതിരുനാൾ പ്രസിദേന്തിമാരും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള കുട്ടികളും പ്രദക്ഷിണമായി എത്തിയതോടെയാണ് തിരുനാൾ കുർബാനക്ക് തുടക്കമായത്.
മാഞ്ചസ്റ്ററിൽ ആകസ്മികയായി മരണമടഞ്ഞ സുമിത്തിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ട് ഫാ. ജോസ് അഞ്ചാനിക്കൽ നടത്തിയ ആമുഖ പ്രഭാഷണത്തെ തുടർന്ന് കാഴ്ചവെപ്പോടെയാണ് തിരുനാൾ കുർബാനക്ക് തുടക്കമായത്. അച്ചൻ സുമിത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ തന്നെ മരണമടഞ്ഞ നഴ്സിംഗ്ഹോമിലും, വീട്ടിലുമെത്തി പ്രാർഥനകൾ നടത്തിയ ശേഷമാണ് ദിവ്യബലിക്ക് എത്തിയത്.
പതിനൊന്നു കുട്ടികൾ അഭിവന്ദ്യ പിതാവിൽനിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് തിരുനാൾ തിരുക്കർമങ്ങളെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയപ്പോൾ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥം തേടി പ്രാർഥിക്കുവാൻ ഒട്ടേറെ വിശ്വാസികൾ എത്തിച്ചേർന്നു.കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേരും ഓണ്‍ലൈനിലൂടെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കാളികളായി. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും ആശീർവാദവും നടന്നു. തുടർന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറുകയും കുട്ടികളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒട്ടേറെ സമയം ചിലവഴിച്ചശേഷം മരണമടഞ്ഞ സുമിത്തിന്റെ വീട്ടിലെത്തി പ്രാർഥനകൾ നടത്തുകയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചശേഷമാണ് മാർ ജോസഫ് ശ്രാന്പിക്കൽ മടങ്ങിയത്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ തിരുനാൾ പ്രദക്ഷിണം ഉൾപ്പെടെ ഒട്ടേറെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയാണ് തിരുനാൾ കൊണ്ടാടിയത്. എന്നാൽ ദേവാലയത്തിനുൾവശം കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ചിരുന്നു. ജൂണ്‍ 27 ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. പിന്നീട് ഒരോ ദിവസവും ദിവ്യബലിയും നൊവേനയും നടന്നു.
തിരുന്നാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ചയും, ലഘുഭക്ഷണവും പ്രത്യേകം പായ്ക്ക് ചെയ്താണ് നൽകിയത്.
ഞാറാഴ്ച വൈകുന്നേരം 3.30 ന് നടന്ന താങ്ക്സ് ഗിവിംഗ് മാസിൽ ഫാ. ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനായി. ഇതേത്തുർന്ന് തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടന്നു. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഫാ. ജോസ് അഞ്ചാനിക്കൽ പ്രത്യകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, കൈക്കാര·ാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ
രാവിലെ പത്തിന് അഭിവന്ദ്യ പിതാവും വൈദീകരുംതിരുനാൾ പ്രസിദേന്തിമാരും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള കുട്ടികളും പ്രദക്ഷിണമായി എത്തിയതോടെയാണ് തിരുനാൾ കുർബാനക്ക് തുടക്കമായത്.
മാഞ്ചസ്റ്ററിൽ ആകസ്മികയായി മരണമടഞ്ഞ സുമിത്തിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ട് ഫാ. ജോസ് അഞ്ചാനിക്കൽ നടത്തിയ ആമുഖ പ്രഭാഷണത്തെ തുടർന്ന് കാഴ്ചവെപ്പോടെയാണ് തിരുനാൾ കുർബാനക്ക് തുടക്കമായത്. അച്ചൻ സുമിത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ തന്നെ മരണമടഞ്ഞ നഴ്സിംഗ്ഹോമിലും, വീട്ടിലുമെത്തി പ്രാർഥനകൾ നടത്തിയ ശേഷമാണ് ദിവ്യബലിക്ക് എത്തിയത്.
പതിനൊന്നു കുട്ടികൾ അഭിവന്ദ്യ പിതാവിൽനിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് തിരുനാൾ തിരുക്കർമങ്ങളെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയപ്പോൾ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥം തേടി പ്രാർഥിക്കുവാൻ ഒട്ടേറെ വിശ്വാസികൾ എത്തിച്ചേർന്നു.കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേരും ഓണ്‍ലൈനിലൂടെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കാളികളായി. ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും ആശീർവാദവും നടന്നു. തുടർന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറുകയും കുട്ടികളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒട്ടേറെ സമയം ചിലവഴിച്ചശേഷം മരണമടഞ്ഞ സുമിത്തിന്റെ വീട്ടിലെത്തി പ്രാർഥനകൾ നടത്തുകയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചശേഷമാണ് മാർ ജോസഫ് ശ്രാന്പിക്കൽ മടങ്ങിയത്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ തിരുനാൾ പ്രദക്ഷിണം ഉൾപ്പെടെ ഒട്ടേറെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയാണ് തിരുനാൾ കൊണ്ടാടിയത്. എന്നാൽ ദേവാലയത്തിനുൾവശം കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ചിരുന്നു. ജൂണ്‍ 27 ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. പിന്നീട് ഒരോ ദിവസവും ദിവ്യബലിയും നൊവേനയും നടന്നു.
തിരുന്നാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ചയും, ലഘുഭക്ഷണവും പ്രത്യേകം പായ്ക്ക് ചെയ്താണ് നൽകിയത്.
ഞാറാഴ്ച വൈകുന്നേരം 3.30 ന് നടന്ന താങ്ക്സ് ഗിവിംഗ് മാസിൽ ഫാ. ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനായി. ഇതേത്തുർന്ന് തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടന്നു. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഫാ. ജോസ് അഞ്ചാനിക്കൽ പ്രത്യകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, കൈക്കാര·ാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ