കായംകുളം: മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ വീട്ടിൽ ബിജു എന്നു വിളിക്കുന്ന ജയേഷ് (40) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ആറിന് രാത്രി 8.30ന് കീരിക്കാട് മൂലശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനെയും വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിനു സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഇയാളുടെ വീട്ടിലെ മാവിൽനിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റു മൂന്നുപേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി മിനിയെയും സഹോദരി സ്മിതയെയും തടയാൻ ചെന്ന അയൽവാസി നീതുവിനെയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.
കായംകുളം കുന്നത്താലുംമൂട് ബിവറേജിനു സമീപത്തുനിന്നാണ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നും നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്ഐ ഉദയകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് രാത്രി 8.30ന് കീരിക്കാട് മൂലശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനെയും വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഓണക്കാലത്ത് വീടിനു സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലും ഇയാളുടെ വീട്ടിലെ മാവിൽനിന്നും മാങ്ങ പറിച്ചതിലുമുള്ള വിരോധവും മൂലമാണ് ബിജുവും മറ്റു മൂന്നുപേരും കൂടി മിനിയുടെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി മിനിയെയും സഹോദരി സ്മിതയെയും തടയാൻ ചെന്ന അയൽവാസി നീതുവിനെയും വാളു കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.
കായംകുളം കുന്നത്താലുംമൂട് ബിവറേജിനു സമീപത്തുനിന്നാണ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നും നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്ഐ ഉദയകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.