അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലമാണ് യുവതിയും കുട്ടിയും മരിക്കാനിടയായതെന്ന പരാതിയില്‍ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കും.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22)യും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സംഭവദിവസം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍, സമീപത്തെ കിടക്കയിലൂണ്ടായിരുന്നവര് എന്നിവരില്‍നിന്നും കഴിഞ്ഞദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇന്നു യുവതിയുടെ ഭര്‍ത്താവിന്റെയും മറ്റ് അടുത്ത ബന്ധുക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു.
ഇതു സംബന്ധമായ റിപ്പോര്‍ട്ടാണ് ഇന്നു ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നത്. എന്നാല്‍, ഡോക്ടര്‍മാരില്‍നിന്നും പിഴവ് ഉണ്ടായിട്ടുണ്ടോ എന്നത് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണത്തിലാണ് സ്ഥിരീകരിക്കുക. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇന്ന് കത്ത് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അപര്‍ണ പ്രസവിക്കുന്നതിനിടെ കുട്ടി മരിക്കുകയുണ്ടായി.ശ്വാസതടസം മൂലം ഗുരുതരാവസ്ഥയിലായ അപര്‍ണയെ കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ലേബര്‍ മുറിയില്‍ ജീവനക്കാരുടെ പിഴവാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22)യും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സംഭവദിവസം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍, സമീപത്തെ കിടക്കയിലൂണ്ടായിരുന്നവര് എന്നിവരില്‍നിന്നും കഴിഞ്ഞദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇന്നു യുവതിയുടെ ഭര്‍ത്താവിന്റെയും മറ്റ് അടുത്ത ബന്ധുക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു.
ഇതു സംബന്ധമായ റിപ്പോര്‍ട്ടാണ് ഇന്നു ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നത്. എന്നാല്‍, ഡോക്ടര്‍മാരില്‍നിന്നും പിഴവ് ഉണ്ടായിട്ടുണ്ടോ എന്നത് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണത്തിലാണ് സ്ഥിരീകരിക്കുക. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇന്ന് കത്ത് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അപര്‍ണ പ്രസവിക്കുന്നതിനിടെ കുട്ടി മരിക്കുകയുണ്ടായി.ശ്വാസതടസം മൂലം ഗുരുതരാവസ്ഥയിലായ അപര്‍ണയെ കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ലേബര്‍ മുറിയില്‍ ജീവനക്കാരുടെ പിഴവാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.