കായംകുളം: മൂന്നു സ്ത്രീകളെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കഴിഞ്ഞദിവസം രാത്രി 8.30ന് കീരിക്കാട് മൂലശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനെയും വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
കൃഷ്ണപുരം പുതുവൽ ഹൗസിൽനിന്ന് ഓച്ചിറ മേമന മുറിയിൽ കല്ലൂർ മുക്കിന് കിഴക്ക് വശം പുതുവൽ ഹൗസിൽ താമസിക്കുന്ന സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ ( 33 ) എന്നിവരെ കായംകുളം പോലീസ് പിടിച്ചത്.
മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയം. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്ഐ ഉദയകുമാർ, ശ്രീകുമാർ പോലീസുകാരായ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
കൃഷ്ണപുരം പുതുവൽ ഹൗസിൽനിന്ന് ഓച്ചിറ മേമന മുറിയിൽ കല്ലൂർ മുക്കിന് കിഴക്ക് വശം പുതുവൽ ഹൗസിൽ താമസിക്കുന്ന സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ ( 33 ) എന്നിവരെ കായംകുളം പോലീസ് പിടിച്ചത്.
മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയം. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്ഐ ഉദയകുമാർ, ശ്രീകുമാർ പോലീസുകാരായ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.