തിരുവനന്തപുരം: ആലപ്പുഴ മുതുകുളം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ബൈജുവിനെ നാലുപേർ ചേർന്ന് ആക്രമിച്ച സംഭവത്തിന്റെ തുടരന്വേഷണച്ചുമതല കായംകുളം ഡിവൈഎസ്പിയെ ഏല്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നവംബർ 10ന് രാത്രിയിൽ നാലുപേർ ചേർന്നാണ് ബൈജുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ ഒന്നാം പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ച ബൈക്കും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുക്കുകയും ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികൾ സജീവ ബിജെപി പ്രവർത്തകരാണ്.
മറ്റു പ്രതികളെ പിടികൂടുന്നതിന് ഊർജിത ശ്രമങ്ങൾ പോലീസ് നടത്തിവരുന്നു.
പരിക്കേറ്റ ബൈജു ആലപ്പുഴ ജില്ലാപോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം നടത്തുന്നതിനായി കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നവംബർ 10ന് രാത്രിയിൽ നാലുപേർ ചേർന്നാണ് ബൈജുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ ഒന്നാം പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ച ബൈക്കും അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പും കണ്ടെടുക്കുകയും ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികൾ സജീവ ബിജെപി പ്രവർത്തകരാണ്.
മറ്റു പ്രതികളെ പിടികൂടുന്നതിന് ഊർജിത ശ്രമങ്ങൾ പോലീസ് നടത്തിവരുന്നു.
പരിക്കേറ്റ ബൈജു ആലപ്പുഴ ജില്ലാപോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം നടത്തുന്നതിനായി കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.