മാന്നാർ: പ്രായാധിക്യത്താൽ ദേവാലയത്തിൽ എത്തി ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് യുവാക്കൾ അവസരമൊരുക്കി. ആഗ്രഹമുണ്ടെങ്കിലും പ്രായാധിക്യവും രോഗാവസ്ഥയും മൂലം ദേവാലയത്തിലേക്ക് കടന്നുവരാൻ സാധിക്കാതെ ഭവനങ്ങളിൽ കഴിഞ്ഞിരുന്നവർക്കാണ് യുവജന പ്രസ്ഥാനം പകർന്നു നൽകിയ കരുത്തിൽ വൃദ്ധമാതാപിതാക്കൾ ദേവാലയത്തിലെത്തിലെത്തിയത്. കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയമാണ് പ്രായമായവരുടെ കൂട്ടായ്മയുടെ അപൂര്‍വ നിമിഷങ്ങൾ തീർത്തത്.
പ്രാർഥനകളിൽ പങ്കെടുക്കാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ട മുതിർന്ന അംഗങ്ങളെ ദേവാലയത്തിലേക്ക് കൊണ്ടുവന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കണമെന്ന കർമപദ്ധതിയാണ് കുട്ടംപേരൂർ സെന്റ് മേരീസ് യുവജനപ്രസ്ഥാനം തുടങ്ങിവച്ചത്. ഇടവക വികാരിയും യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ഫാ. ജിബു ഫിലിപ്പിന്റെയും മാനേജിംഗ് കമ്മിറ്റിയുടെയും സഹകരണവും യുവജനപ്രസ്ഥാനത്തിന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേർന്നപ്പോൾ മുതിർന്ന അംഗങ്ങൾക്ക് ദേവാലയത്തിൽ എത്താനായി.
വളരെ ശ്രദ്ധയോടും കരുതലോടും ദേവാലയത്തിൽ സൗകര്യപ്രദമായ സ്ഥാനങ്ങളിൽഎത്തിച്ച തങ്ങളുടെ പ്രിയപ്പട്ടവർക്ക് യുവജനപ്രസ്ഥാന അംഗങ്ങൾ പ്രത്യേകം ഇരിപ്പിടം തയാറാക്കി വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാൻ സാഹചര്യം ഒരുക്കി. തുടർന്ന് ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവർക്ക് ഒപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് ഇവർ മടങ്ങിയത്.
പ്രാർഥനകളിൽ പങ്കെടുക്കാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ട മുതിർന്ന അംഗങ്ങളെ ദേവാലയത്തിലേക്ക് കൊണ്ടുവന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കണമെന്ന കർമപദ്ധതിയാണ് കുട്ടംപേരൂർ സെന്റ് മേരീസ് യുവജനപ്രസ്ഥാനം തുടങ്ങിവച്ചത്. ഇടവക വികാരിയും യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ഫാ. ജിബു ഫിലിപ്പിന്റെയും മാനേജിംഗ് കമ്മിറ്റിയുടെയും സഹകരണവും യുവജനപ്രസ്ഥാനത്തിന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേർന്നപ്പോൾ മുതിർന്ന അംഗങ്ങൾക്ക് ദേവാലയത്തിൽ എത്താനായി.
വളരെ ശ്രദ്ധയോടും കരുതലോടും ദേവാലയത്തിൽ സൗകര്യപ്രദമായ സ്ഥാനങ്ങളിൽഎത്തിച്ച തങ്ങളുടെ പ്രിയപ്പട്ടവർക്ക് യുവജനപ്രസ്ഥാന അംഗങ്ങൾ പ്രത്യേകം ഇരിപ്പിടം തയാറാക്കി വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാൻ സാഹചര്യം ഒരുക്കി. തുടർന്ന് ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവർക്ക് ഒപ്പം പ്രഭാതഭക്ഷണം കഴിച്ചാണ് ഇവർ മടങ്ങിയത്.