ലണ്ടൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, കോണ്‍സുലേറ്റ് എന്നിവയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ വിഎഫ്എസ് വഴിയാക്കി മാറ്റി. ഈ മാസം 24ന് ഈ നിയമം പ്രാബല്യത്തിലായി. പുറംകരാറിലൂടെ വഴി നടന്നുവന്നിരുന്ന പാസ്പോർട്ട് പുതുക്കൽ, ഒസിഐ രജിസ്ട്രേഷൻ, ഒസിഐ പുതുക്കൽ തുടങ്ങിയ സർവീസുകൾക്കു പുറമെ, വിൽ എക്സിക്യൂഷൻ, ഗിഫ്റ്റ് ഡീഡ്, പവർ ഓഫ് അറ്റോർണി, ബർത്ത് രജിസ്ട്രേഷൻ, കുട്ടികളുടെ പാസ്പോർട്ട് തുടങ്ങിയവയ്ക്കായി ഇനിയും വിഎഫ്എസ് നെയാണ് സമീപിക്കേണ്ടത്.
വിവിധ ആവശ്യങ്ങൾക്കായി 24ാം തീയതിക്കുശേഷം ഹൈക്കമ്മിഷനിലോ കോണ്സുലേറ്റുകളിലൊ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർ പുതിയതായി വിഎഫ്എസ്. സെന്ററുമായി ബന്ധപ്പെട്ട് പുതിയ അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.ലണ്ടനിലെ ഗോസ്വെൽ റോഡ്, ഹണ്‍സ്ളോ, ബർമിങ്ങാം, എഡിൻബറോ എന്നിവിടങ്ങളിലാണ് ബ്രിട്ടണിലെ ഒൗട്ട്സോഴ്സിംഗ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വിവിധ ആവശ്യങ്ങൾക്കായി 24ാം തീയതിക്കുശേഷം ഹൈക്കമ്മിഷനിലോ കോണ്സുലേറ്റുകളിലൊ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർ പുതിയതായി വിഎഫ്എസ്. സെന്ററുമായി ബന്ധപ്പെട്ട് പുതിയ അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് ലണ്ടനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.ലണ്ടനിലെ ഗോസ്വെൽ റോഡ്, ഹണ്‍സ്ളോ, ബർമിങ്ങാം, എഡിൻബറോ എന്നിവിടങ്ങളിലാണ് ബ്രിട്ടണിലെ ഒൗട്ട്സോഴ്സിംഗ് ഓഫിസുകൾ പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ