മാന്നാർ: മാലിന്യം റോഡിൽ തള്ളുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് ഇനിയില്ല. മാലിന്യം തള്ളുന്നവർ ആരായാലും ഇനി പിടി വീഴും. ഇതിനായി മാന്നാർ പഞ്ചായത്തിൽ പദ്ധതി തയാറാക്കി. സ്ഥിരമായി മാലിന്യം തള്ളുന്ന വഴികളിൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കും.
മാന്നാറിലെ പ്രധാന വീഥികളിലും ആളൊഴിഞ്ഞ ഇടവഴികളിലും മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയാണ്. കോഴി, പച്ചക്കറി കടകളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരുകിൽ തള്ളുക പതിവാണ്. ഹരിത കർമ സേന വീടുകളിൽനിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ, വീടുകളിലെ മറ്റു മാലിന്യങ്ങൾ അതതിടങ്ങളിൽ സംസ്ക്കരിക്കേണ്ടതിനു പകരം പലരും റോഡ് വക്കത്തേക്ക് തള്ളുകയാണ് പതിവ്.
മാലിന്യത്താൽ പൊറുതിമുട്ടിയതിനെത്തുടർന്ന് ഒരു പഞ്ചായത്തംഗം മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടുപിടിക്കാൻ പാരിതോഷികം പ്രഖ്യാപിച്ചതും മാന്നാർ പഞ്ചായത്തിലാണ്. മാലിന്യം വലിച്ചെറിയുന്ന പ്രവണത വർധിച്ചതോടെയാണ് പഞ്ചായത്ത് രംഗത്തിറങ്ങിയത്. നിരീക്ഷണകാമറ വയ്ക്കേണ്ട വഴികളും സ്ഥലങ്ങളും കഴിഞ്ഞ ദിവസം അധികൃതർ സന്ദർശിച്ചു. ഇലക്ട്രോണിക് വിഭാഗം എൻജിനിയർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ പരിശോധിച്ചു.
മാന്നാറിലെ പ്രധാന വീഥികളിലും ആളൊഴിഞ്ഞ ഇടവഴികളിലും മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയാണ്. കോഴി, പച്ചക്കറി കടകളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരുകിൽ തള്ളുക പതിവാണ്. ഹരിത കർമ സേന വീടുകളിൽനിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ, വീടുകളിലെ മറ്റു മാലിന്യങ്ങൾ അതതിടങ്ങളിൽ സംസ്ക്കരിക്കേണ്ടതിനു പകരം പലരും റോഡ് വക്കത്തേക്ക് തള്ളുകയാണ് പതിവ്.
മാലിന്യത്താൽ പൊറുതിമുട്ടിയതിനെത്തുടർന്ന് ഒരു പഞ്ചായത്തംഗം മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടുപിടിക്കാൻ പാരിതോഷികം പ്രഖ്യാപിച്ചതും മാന്നാർ പഞ്ചായത്തിലാണ്. മാലിന്യം വലിച്ചെറിയുന്ന പ്രവണത വർധിച്ചതോടെയാണ് പഞ്ചായത്ത് രംഗത്തിറങ്ങിയത്. നിരീക്ഷണകാമറ വയ്ക്കേണ്ട വഴികളും സ്ഥലങ്ങളും കഴിഞ്ഞ ദിവസം അധികൃതർ സന്ദർശിച്ചു. ഇലക്ട്രോണിക് വിഭാഗം എൻജിനിയർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ പരിശോധിച്ചു.