മങ്കൊമ്പ്: ശക്തമായ വേലിയേറ്റത്തെത്തുടർന്ന് മടവീഴ്ചയുണ്ടായ കൈനകരിയിലെ ഇരുമ്പനം പാടശേഖരത്തിൽ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിച്ചു. വേലിയേറ്റം ശക്തമായതിനെത്തുടർന്ന് 430 ഏക്കർ വരുന്ന പാടശേരത്തിൽ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്.
പുഞ്ചകൃഷി അനിശ്ചിതത്വത്തിലായതിനു പുറമെ പാടശേഖരത്തിനു പരിസരത്തുള്ള എഴുന്നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലുമായിരിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കളക്ടർ സ്ഥലത്തെത്തിയത്. തുടർന്ന് കർഷകരും പ്രദേശത്തെ ജനങ്ങളും തങ്ങളുടെ ദുരിതങ്ങൾ കളക്ടറെ ബോധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ മടകുത്താനുള്ള സാമ്പത്തിക സ്ഥിതി തങ്ങൾക്കില്ലെന്ന് പാടശേഖരസമിതി കളക്ടറെ അറിയിച്ചു. തുടർന്ന് മടകുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി.
വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി കളക്ടർക്കു നിർദ്ദേശം നൽകി. മുക്കാൽ മണിക്കൂറോളം പ്രദേശത്തു ചെലഴിച്ചശേഷമാണ് കളക്ടർ മടങ്ങിയത്.
എന്നാൽ പാടശേഖരത്തിന്റെ പരിസരത്തുള്ള 11, 12 വാർഡുകളിൽ ഇന്നുമുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൈനകരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണം പറഞ്ഞു. 11 ാം വാർഡിൽ ഏഴും 12 ാം വാർഡിൽ ആറും കേന്ദ്രങ്ങളാണ് ആവശ്യമുള്ളത്.
കുട്ടനാട് തഹസിൽദാർ എസ്. അൻവർ, പാടശേഖര സമിതി പ്രതിനിധികൾ, പഞ്ചായത്തംഗങ്ങളായ ഡി.ലോനപ്പൻ, പ്രസീത മിനിൽകുമാർ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. മടവീഴ്ചയുണ്ടായി രണ്ടു ദിവസമായിട്ടും എംഎൽഎ സ്ഥലം സന്ദർശിക്കാത്തതിൽ കർഷകരും പ്രദേശവാസികളും പ്രതിഷേധം അറിയിച്ചു.
മടകുത്താൻ നടപടി വേണമെന്ന്
മങ്കൊമ്പ്: മടവീഴ്ചയുണ്ടായ ഇരുമ്പനം പാടത്ത് അടിയന്തരമായി മടകുത്താനും കൃഷിയിറക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മടവീഴ്ചയെ തുടർന്ന് അടുത്ത പാടശേഖരമായ പുത്തൻതുരവും വെള്ളത്തിലായി. റോഡിലും താമസസ്ഥലങ്ങളിലും അരയറ്റംവരെ വെള്ളമുണ്ട്. റോഡുകളിൽ വാഹനഗതാഗതവും തടസപ്പെട്ട നിലയിലാണ്. ജനജീവിതം സാധാരണനിലയിലെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിക്കണമെന്നും പ്രദേശത്തെ ഭക്ഷ്യദൗർലഭ്യം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോസ് കാവനാടൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജുകുമാർ ചെത്തിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പാറക്കാടൻ, തോമസ് വർക്കി, കെ.സിപൗലോസ്, കെ.സി മാത്യു, സജി ചാവറ തുടങ്ങിയവർ പ്രസംഗിച്ചു.
പുഞ്ചകൃഷി അനിശ്ചിതത്വത്തിലായതിനു പുറമെ പാടശേഖരത്തിനു പരിസരത്തുള്ള എഴുന്നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലുമായിരിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് കളക്ടർ സ്ഥലത്തെത്തിയത്. തുടർന്ന് കർഷകരും പ്രദേശത്തെ ജനങ്ങളും തങ്ങളുടെ ദുരിതങ്ങൾ കളക്ടറെ ബോധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ മടകുത്താനുള്ള സാമ്പത്തിക സ്ഥിതി തങ്ങൾക്കില്ലെന്ന് പാടശേഖരസമിതി കളക്ടറെ അറിയിച്ചു. തുടർന്ന് മടകുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി.
വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി കളക്ടർക്കു നിർദ്ദേശം നൽകി. മുക്കാൽ മണിക്കൂറോളം പ്രദേശത്തു ചെലഴിച്ചശേഷമാണ് കളക്ടർ മടങ്ങിയത്.
എന്നാൽ പാടശേഖരത്തിന്റെ പരിസരത്തുള്ള 11, 12 വാർഡുകളിൽ ഇന്നുമുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൈനകരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് പട്ടണം പറഞ്ഞു. 11 ാം വാർഡിൽ ഏഴും 12 ാം വാർഡിൽ ആറും കേന്ദ്രങ്ങളാണ് ആവശ്യമുള്ളത്.
കുട്ടനാട് തഹസിൽദാർ എസ്. അൻവർ, പാടശേഖര സമിതി പ്രതിനിധികൾ, പഞ്ചായത്തംഗങ്ങളായ ഡി.ലോനപ്പൻ, പ്രസീത മിനിൽകുമാർ തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. മടവീഴ്ചയുണ്ടായി രണ്ടു ദിവസമായിട്ടും എംഎൽഎ സ്ഥലം സന്ദർശിക്കാത്തതിൽ കർഷകരും പ്രദേശവാസികളും പ്രതിഷേധം അറിയിച്ചു.
മടകുത്താൻ നടപടി വേണമെന്ന്
മങ്കൊമ്പ്: മടവീഴ്ചയുണ്ടായ ഇരുമ്പനം പാടത്ത് അടിയന്തരമായി മടകുത്താനും കൃഷിയിറക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മടവീഴ്ചയെ തുടർന്ന് അടുത്ത പാടശേഖരമായ പുത്തൻതുരവും വെള്ളത്തിലായി. റോഡിലും താമസസ്ഥലങ്ങളിലും അരയറ്റംവരെ വെള്ളമുണ്ട്. റോഡുകളിൽ വാഹനഗതാഗതവും തടസപ്പെട്ട നിലയിലാണ്. ജനജീവിതം സാധാരണനിലയിലെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിക്കണമെന്നും പ്രദേശത്തെ ഭക്ഷ്യദൗർലഭ്യം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോസ് കാവനാടൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജുകുമാർ ചെത്തിശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പാറക്കാടൻ, തോമസ് വർക്കി, കെ.സിപൗലോസ്, കെ.സി മാത്യു, സജി ചാവറ തുടങ്ങിയവർ പ്രസംഗിച്ചു.