ഹരിപ്പാട്: നാടൻപാട്ട് സ്ഥലത്തുണ്ടായ സംഘർഷത്തിനിടെ രണ്ടു യുവാക്കൾക്ക് കുത്തേറ്റു. സഹോദരന്മാർ അടക്കം മൂന്നുപേർ പിടിയിൽ. രണ്ടുപേരുടെ നില ഗുരുതരം. കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
കരുവാറ്റ കളത്തിൽ പറമ്പിൽ രജീഷ് (കണ്ണൻ 31 ), കന്നുകാലിപാലം പറമ്പിൽ തെക്കതിൽ ശരത്ത് (36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശ്രമം ജംഗ്ഷനു കിഴക്കുവശത്തുള്ള സ്വകാര്യ ജിംനേഷ്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ സംഘർഷമുണ്ടാവുകയും തുടർന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദിച്ചു. ഇരുവരുടെയും വയറിലും നെഞ്ചിലും കുത്തേൽക്കുകയും ചെയ്തു.
പ്രതികളായ കരുവാറ്റ പുതു വിളയിൽ ബിപിൻ (കണ്ണൻ-29), സഹോദരനായ ബിജിലാൽ ( ഉണ്ണി-26), ഇവരുടെ സുഹൃത്ത് താമല്ലാക്കൽ ശങ്കര വിലാസത്തിൽ ജിതിൻകുമാർ (കണ്ണൻ-26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റു വീണ രജീഷിനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വയറിലെ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇടതു നെഞ്ചിലും പുറത്തും കുത്തേറ്റ ശരത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനത്തും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികൾ കുത്താൻ ഉപയോഗിച്ച് കത്തി പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർ സവ്യസാചി, സീനിയർ സിപിഒ മാരായ അജയകുമാർ, മഞ്ജു, സുരേഷ് കുമാർ, സിപിഒമാരായ നിഷാദ്, സജാദ്, സുരേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
കരുവാറ്റ കളത്തിൽ പറമ്പിൽ രജീഷ് (കണ്ണൻ 31 ), കന്നുകാലിപാലം പറമ്പിൽ തെക്കതിൽ ശരത്ത് (36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശ്രമം ജംഗ്ഷനു കിഴക്കുവശത്തുള്ള സ്വകാര്യ ജിംനേഷ്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെ സംഘർഷമുണ്ടാവുകയും തുടർന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദിച്ചു. ഇരുവരുടെയും വയറിലും നെഞ്ചിലും കുത്തേൽക്കുകയും ചെയ്തു.
പ്രതികളായ കരുവാറ്റ പുതു വിളയിൽ ബിപിൻ (കണ്ണൻ-29), സഹോദരനായ ബിജിലാൽ ( ഉണ്ണി-26), ഇവരുടെ സുഹൃത്ത് താമല്ലാക്കൽ ശങ്കര വിലാസത്തിൽ ജിതിൻകുമാർ (കണ്ണൻ-26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുത്തേറ്റു വീണ രജീഷിനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വയറിലെ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇടതു നെഞ്ചിലും പുറത്തും കുത്തേറ്റ ശരത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനത്തും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികൾ കുത്താൻ ഉപയോഗിച്ച് കത്തി പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർ സവ്യസാചി, സീനിയർ സിപിഒ മാരായ അജയകുമാർ, മഞ്ജു, സുരേഷ് കുമാർ, സിപിഒമാരായ നിഷാദ്, സജാദ്, സുരേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.